ചങ്ങനാശേരി: കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കഞ്ചാവ് വില്പന നടത്തുന്ന മൂന്നുപേരെ 450 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി എക്സൈസ് ടീം പിടികൂടി.
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളേയും യുവാക്കളേയും ലക്ഷ്യം വെച്ച് കഞ്ചാവ് വില്പന നടത്തുന്ന മൂന്നുപേരാണ് പിടിയിലായത്. ചങ്ങനാശേരി ഫാത്തിമാപുരം പുലിക്കോട്ടുപടി പുതുപ്പറമ്പില്‍ വീട്ടില്‍ റെജി (42), മാടപ്പള്ളി കുറുമ്പനാട് ഇല്ലംപള്ളില്‍ ചാള്‍സ് എന്നുവിളിക്കുന്ന തോമസ് സ്കറിയ (50), പുതുപ്പറമ്പില്‍ ദിലീപ്കുമാര് (30) എന്നിവരെ ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്റ്, പെരുന്ന ജംഗ്ഷന്, കറുകച്ചാല്‍ കളിച്ചുകുളം എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് വില്പന വ്യാപകമാക്കുന്നതിനുവേണ്ടി ഇവരും പുതിയ വാര്‍ട്ട്സ് ആപ്പ് ഗ്രൂപ്പ് വരെ തുടങ്ങിയതായിട്ടണ് എക്സൈസിന് വിവരം ലഭിച്ചിരിക്കുന്നത്. കഞ്ചാവ് വില്പനയ്ക്ക് വ്യത്യസ്തമായ രീതിയാണ് ഇവര്‍ അവലംബിച്ചത്. ആവശ്യക്കാര്‍ കഞ്ചാവിനായി റെജിയുടെയും ചാള്‍സിന്റേയും ഫോണില്‍ ബന്ധപ്പെടുമ്പോഴും അവര്‍ കഞ്ചാവ് കൈമാറുന്നതിനായി ഒരു സ്ഥലം ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കും. പറഞ്ഞ സ്ഥലത്ത് ആവശ്യക്കാര്‍ എത്തുമ്പോള്‍ ഇവര്‍ മാറി നിന്നും ഇവരെ രഹസ്യമായി നിരീക്ഷിക്കുകയും, എക്സൈസോ പൊലീസോ ഇവരെ പിന്തുടരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനുശേഷം രണ്ടു മൂന്നു സ്ഥലങ്ങളിലും ഇവരെ വരുത്തിയ ശേഷമേ കഞ്ചാവ് കൈമാറ്റം ചെയ്യുകയുള്ളൂ. റെജിയും ചാള്‍സും ഏകദേശം 10 വര്‍ഷമായി കഞ്ചാവ് വില്പന നടത്തുന്നവരാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവരുടെ കഞ്ചാവിന്റെ വില്പന മറ്റൊരു രീതിയിലാണ് ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് വില വാങ്ങാതെ നല്കിയ ശേഷം കഞ്ചാവിനു അടിമപ്പെടുത്തിയശേഷം കഞ്ചാവ് വിലയ്ക്ക് വില്പന നടത്തുകയാണ് ഇവരുടെ തന്ത്രം.
യുവാക്കളുടെ ഇടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും കഞ്ചാവ് വില്പന വ്യാപിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ റെജിയും, ചാള്‍സുമാണ് കഞ്ചാവ് വില്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നു മനസ്സിലാക്കുകയും ഇവരെ പിടികൂടുന്നടുന്നതിനു വലവിരിക്കുകയും ചെയ്തത്. കൂടുതലായും കഞ്ചാവ് വില്പനയുടെ സമയം ഉച്ചക്കാണ്. ഈ സമയത്ത് എക്സൈസിന്റെയും പോലീസിന്റെയും റെയ്ഡ് കുറവാകും എന്ന ധാരണയാണ് ഈ സമയം കഞ്ചാവ് വില്പനയ്ക്ക് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി ഭാഗങ്ങളില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് എടുത്തുകൊണ്ടുവരുന്നത്. ഇവിടെ നിന്നും വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കഞ്ചാവ് 10 ഉം 15ഉം ഇരട്ടിവിലയാണ് കഞ്ചാവ് വില്പന നടക്കുന്നത്. ചങ്ങനാശേരി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റ്റി.ആര് സാബു സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ എം.എസ് അജിത്കുമാര്‍, ആര്.കെ രാജീവ്, ഗോപകുമാര്‍, ബിനോയ് കെ. മാത്യു, ഡി.ബൈജു, ഉണ്ണികൃഷ്ണന്, സന്തോഷ്കുമാര്‍.ബി എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: