തിരുവനന്തപുരം: കേരളത്തിലെ ഭാഷാ ന്യൂനപക്ഷ ജില്ലകളിലെ ഏതാനും സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ബന്ധപ്പെട്ട മീഡിയത്തില്‍ അക്ഷരജ്ഞാനംപോലും ഇല്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ക്ലാസ് ചാര്‍ജ്.
കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ഭൂരിപക്ഷ അധ്യായന മാധ്യമം മലയാളമാണെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ മലയാള മീഡിയം കൂടാതെ തമിഴ് മീഡിയം സ്കൂളുകളും കാസര്‍ഗോഡ് ജില്ലയില്‍ മലയാള മീഡിയത്തോടൊപ്പം കന്നഡ മീഡിയം സ്കൂളുകളിലും പ്രവര്‍ത്തിച്ചുവരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ വെവ്വേറെ പിഎസ്സി നോട്ടിഫിക്കേഷന്‍ വഴി മലയാളം മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ബന്ധപ്പെട്ട മീഡിയത്തില്‍ അധ്യാപനം നടത്തുന്നത്. അവരവര്‍ സെലക്ഷന് നേടിയ മീഡിയത്തില്‍ മാത്രമാണ് അധ്യാപകരെ അധ്യാപനം നടത്താന്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റ് അനുവദിക്കാറുള്ളൂ. എസ്എസ്എല്‍സിക്ക് പാര്‍ട്ട് 1 ലോ, പാര്‍ട്ട് 2 ലോ മലയാളം പഠിക്കാത്തതോ പഠന മാധ്യമം മലയാളം ആകാത്തതോ ആയ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പ്രൈമറി സ്കൂള്‍ ടീച്ചര്‍ മലയാളം തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
ഇത്തരത്തില്‍ വെവ്വേറെ നോട്ടിഫിക്കേഷനിലൂടെ നിയമനം നേടിയ ഇവര്‍ക്ക് ഹെഡ്മാസ്റ്റര് പ്രൊമോഷന് നല്കുമ്പോള് മലയാളം മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം ടീച്ചേഴ്സിനെ ഒറ്റ ലിസ്റ്റാക്കി ഭാഷ പരിഗണിക്കാതെ ജോലിയില്‍ പ്രവേശിച്ച സീനിയോറിറ്റിയുടെ മാത്രം അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര് പ്രെമോഷന് നല്കിവരുന്നു.
എന്നാല്‍ വിവരാവകാശപ്രകാരം കേരളത്തിലെ ഭാഷാന്യൂനപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന കേരള ബോര്‍ഡര്‍ പ്രദേശങ്ങളില്‍ പ്രതേ്യകിച്ച് ട്രൈബല്‍ മേഖലകളിലെ സ്കൂളുകളില്‍ ഇത്തരക്കാര്‍ ഹെഡ്മാസ്റ്റര്‍മാരായി തുടരുന്നു എന്ന് തിരുവനന്തപുരം സ്വദേശി ജസ്റ്റിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10വര്‍ഷത്തോളമായി ഈ അവസ്ഥയില്‍ ഒരേ സ്കൂളില്‍തന്നെ തുടര്ന്നുപോകുന്നവരുമുണ്ട് ഈ കൂട്ടത്തില്‍
ഈ അശാസ്ത്രീയമായ പ്രമോഷന് ട്രാന്‍സ്ഫര്‍ എന്നിവ വഴിയുള്ള നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടോ? എന്ന ചോദ്യത്തിന് അപ്പീലിലൂടെ സംസ്ഥാന വിവരാവകാശ കമ്മീഷന് വഴി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് തിരുവനന്തപുരം നല്കിയ മറുപടി പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ഇത്തരം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവില്ല എന്നാണ് മറുപടി ലഭിച്ചത്. നിലവിലുള്ളവരെ മീഡിയം അടിസ്ഥാനത്തില്‍ അതതു ലൈനുകളിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്ത് പുനര്‍വിന്യസിച്ച് ഈ പ്രശ്നം ലളിതമായി പരിഹരിക്കാമെന്നിരിക്കെ ഈ പ്രശ്നം പൂഴ്ത്തിവയ്ക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നാളിതുവരെ ചെയ്തുവരുന്നത്.
ഈ പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ട്രൈബല്‍ വകുപ്പ് മന്ത്രി, നിയമസഭാ സെക്രട്ടറി, ചീഫ് സെക്രട്ടറി, ബാലാവകാശ കമ്മീഷന്, ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് എന്നിവരുള്‍പ്പെടെയുള്ള അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: