സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആദ്യ യോഗം. ആരു വന്നാലും തെളിവു കണ്ട് ബോധിച്ചാലേ കടത്തി വിടാവൂ എന്ന് സെക്യൂരിറ്റിക്ക് കര്‍ശ്ശന നിര്‍ദ്ദേശം.
ആദ്യം ഒരു വനിത വന്നു. സാക്ഷാല്‍ പി.ടി. ഉഷ തെളിവു വേണമെന്ന് സെക്യൂരിറ്റി. യോഗ ഹാളിനു മുന്നിലെ 500 മീറ്റര്‍ റോഡ് മിന്നല്‍ വേഗത്തില്‍ ഓടി ഉഷ തെളിവു കൊടുത്തു. സെക്യൂരിറ്റി സന്തോഷത്തോടെ വാതില്‍ തുറന്നു.
പിന്നെ വന്നത് ഐ.എം. വിജയന് സെക്യൂരിറ്റിക്ക് നിലപാടില്‍ മാറ്റമില്ല. അടുത്തു കിടന്ന പന്ത് ട്രിബിള്‍ ചെയ്ത് ഒരു സിസര്‍ കട്ട് കാണിച്ചു വിജയന്. അദ്ദേഹവും യോഗത്തിലേക്ക് കടന്നു.
പിന്നെ വന്നു ശ്രീശാന്ത്. സെക്യൂരിറ്റിക്ക് പിന്നെയും തെളിവു വേണം. കൈയിലെ പന്ത് കൃത്യമായെറിഞ്ഞ് ഗേറ്റിലെ കൊളുത്തില്‍ കൊള്ളിച്ച് തെളിവു കൊടുത്തു ശ്രീശാന്ത്.
അടുത്തതായി വന്നത് കായിക മന്ത്രി ഈ.പി. ജയരാജന് സെക്യൂരിറ്റി തടഞ്ഞു. ‘മന്ത്രിയാണു ,ഞാന്‍ എത്തിയാലേ യോഗം തുടങ്ങൂ’ എന്ന് ജയരാജന്. സെക്യൂരിറ്റി പറഞ്ഞൂ തെളിവില്ലാതെ നോ എന്റ്രി.
അയാള്‍ വിശദീകരിച്ചു. ‘സാര്‍ ഇവിടെ സാക്ഷാല്‍ പി.ടി. ഉഷയും ഐ.എം വിജയനും ശ്രീശാന്തും വന്നിട്ടു പോലും തെളിവു കാണിച്ചിട്ടേ കടത്തി വിട്ടുള്ളു. കായിക മന്ത്രിയാണെന്നതിനു സാറും തെളിവു തരണം. ‘
അമ്പരന്ന ജയരാജന് ചോദിച്ചു ‘നിങ്ങളീ പറഞ്ഞ പേരുകാരൊക്കെ ആരാണു? ‘
സെക്യൂരിറ്റി പറഞ്ഞു. ‘മതി സാര്‍. തെളിവു കിട്ടി. താങ്കളാണു കേരളത്തിന്റെ കായിക മന്ത്രി എന്നതിനു തെളിവു കിട്ടി. പോയി യോഗം തുടങ്ങിയാട്ടേ ‘
ജയമോഹന് സുകുമാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: