ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതതടസ്സം സൃഷിച്ചുകൊണ്ട് പോലീസ് സ്റ്റേഷന് മുന്നില്‍ റോഡിനിരുവശത്തും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ഇരിട്ടി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ഇരിട്ടി താലൂക്കിന് കീഴിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കളുടെയും താലൂക്ക് സഭയില്‍ ശക്തമായ ആവശ്യമുയര്‍ന്നു. പലപ്പോഴും ഇത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായും വളവും തിരിവുമുള്ള റോഡില്‍ അപകടങ്ങള്‍ക്കിടയാക്കുന്നതായും കാല്‍നടയാത്രക്കാരെ പോലും ഇത് ബാധിക്കുന്നതായും വിഷയം അവതരിപ്പിച്ചുകൊണ്ട് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന് പറഞ്ഞു. മഴക്കാലമെത്തുന്നതിനു മുന്നേ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ ഇരുവശവുമുള്ള മണ്ണും ചെളിയും നിറഞ്ഞ ഓടകളില്‍ നിന്നും അവ നീക്കാന്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു വിവിധ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെളിനിറഞ്ഞു ഓടകള്‍ മൂടിയത് കാരണം മട്ടന്നൂര്‍ ടൗണ്‍, പേരാവൂര്‍ ടൗണ്‍, ഇരിട്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ പെയ്യുന്നതോടെ റോഡിലേക്ക് വെള്ളം തള്ളിക്കയറുന്നു എന്നും ഇവര്‍ പരാതിപ്പെട്ടു.
മുന്‍പ് പല യോഗങ്ങളിലും നടന്നത് പോലെ ഇരിട്ടി പാലവും ഗതാഗതക്കുരുക്കും ചര്‍ച്ചയായി. കൂടുതല്‍ പോലീസുകാരെ നിയമിച്ചുകൊണ്ട് ഇതിനു പരിഹാരം കാണാന്‍ നിര്‍ദ്ദേശമുണ്ടായി. പാലത്തിന്റെ ഇരുവശങ്ങളിലും വിവിധ ടെലഫോണ്‍ കമ്പനികള്‍ സ്ഥാപിച്ച കേബിളുകള്‍ ആറു മാസം മുന്നേ മാറ്റിസ്ഥാപിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു തയാറാകാഞ്ഞ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.
കര്‍ണ്ണാടക ഫോറസ്റ്റിനോട് ചേര്‍ന്നുകിടക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ കാട്ടാന ശല്യം രൂക്ഷമായ വിവിധ മേഖലകളില്‍ കാട്ടാനശല്യം പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായ ആറളം പഞ്ചായത്തിലെ റോഡ് പണിക്കിടെ പൈപ്പ് തകര്‍ന്നു മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം ലഭിക്കാതായിട്ടും പലവട്ടം ആവശ്യപ്പെട്ടിട്ടും വേണ്ടപ്പെട്ടവര്‍ തിരിഞ്ഞുനോക്കാത്തതിലുള്ള അമര്‍ഷം ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ രേഖപ്പെടുത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ റേഷന്‍ കാര്‍ഡുകള്‍ നല്‍കാത്ത കുടുംബങ്ങള്‍ക്ക് എത്രയും വേഗം അത് നല്‍കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. തുടര്‍ച്ചയായി യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടികൈക്കൊള്ളാനാവുമെന്ന കാര്യം ചിന്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഇരിട്ടി തഹസില്‍ദാര്‍ പി.മുഹമ്മദ് യൂസഫ് സ്വാഗതം പറഞ്ഞ യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ നാരായണന് ഇടവലത്ത്, എ.പത്മാവതി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.അശോകന്, ഷിജി നടുപ്പറമ്പില്‍, അഡ്വ.ഷീജ സബാസ്റ്റ്യന്‍, ഇന്ദിരാ ശ്രീധരന്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ജില്ലാ പഞ്ചത്തു മെമ്പര്‍ തോമസ് വര്‍ഗ്ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.കെ.കാദര്‍, ഇബ്രാഹീം മുണ്ടേരി, സി.ബാബു, സി.മുഹമ്മദലി, കെ.പി. കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ യോഗങ്ങളില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലെന്ന കാരണം പറഞ്ഞു ബിജെപി പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ രാജഗോപാല്‍ നിയമസഭാംഗമായതോടെ കഴിഞ്ഞദിവസം നടന്നയോഗത്തില്‍ ബിജെപി പ്രതിനിധിയും ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: