ഞാന്‍ വര്ണ്ണാശ്രമോചിതമായ കര്‍മ്മങ്ങള്‍ ഒന്നുചെയ്യാതിരുന്നാല് ജനങ്ങള്‍ എന്നെ അനുകരിച്ച് ഒരു ധര്‍മ്മവും അനുഷ്ഠിക്കാതെയും അധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത് നരകത്തില്‍ പതിച്ച്. പിന്നീട് ജന്തുക്കളായി ജനിച്ച് നശിച്ചുപോകും. ആ നാശത്തിന് ഞാന്‍ കാരണമാക്കുകയുംചെയ്യും.
കൃഷ്ണന് കര്‍മ്മങ്ങളെ കുറിച്ച് അറിയുന്നവരില്‍ അഗ്രഗണ്യനാണ്, വസുദേവന്റെ പുത്രനാണ്. അവതാരവുമാണ്. എന്നിട്ടുപോലും ഒരു കര്‍മ്മവും ചെയ്യുന്നില്ലല്ലോ, പിന്നെ നമ്മളെന്തിനാണ് വൈദികമോ ആദ്ധ്യാത്മികമോ ആയ കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നു ചിന്തിച്ച് അവര്‍ ധര്‍മ്മ ഭ്രഷ്ടരായിത്തീരുമെന്നാണ് ഭഗവാന് പറയുന്നത്. ജനങ്ങളുടെ ജന്മനാഉള്ള സ്വഭാവമാണത്. ഉന്നത കുലജാതന്മാരോ ഉന്നത പദവിയിലുള്ളവരോ ആത്മീയ പ്രഭാഷണം ചെയ്യുന്നവരോ എന്താണ് ആചരിക്കുന്നത്. അതുതന്നെയാണ് ആചരിച്ചു പ്രവര്‍ത്തിക്കുന്നവരെ നമുക്ക് ധാരാളം കാണാന്‍ കഴിയും.
മനുഷ്യരുടെ ഭൗതിക ജീവിതത്തെ ചിട്ടപ്പെടുത്തി നിയന്ത്രിച്ച് ആത്മീയ ജീവിതം നയിക്കുവാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയാണ് വര്‍ണാശ്രമ വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത് ഈവ്യവസ്ഥ താറുമാറായി ത്തീര്‍ന്നത് കലിയുഗം തുടങ്ങിയതിനുശേഷമാണ്. ഭഗവാന് വര്ണ്ണാശ്രമാധര്മ്മങ്ങള് ചെയ്തിരുന്നുവെങ്കില്‍ ദ്വാപരയുഗം മുതലോ ഈവര്ണ്ണസങ്കരം വരുമെന്നായിരുന്നു എന്നാണ് ഭഗവാന് പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: