സൂപ്പര്‍ പ്രധാനമന്ത്രി. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് പ്രധാനമന്ത്രി എപ്പോള്‍ വിദേശത്ത് പോകുന്നു? ഏതൊക്കെ രാജ്യങ്ങളില്‍ പോകുന്നു? അതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? എന്നുതിരിച്ചുവരുന്നു എന്നൊക്കെ സാധാരണക്കാര്‍പോലും ചിന്തിച്ചു തുടങ്ങിയത്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് എപ്പോള്‍ എവിടൊക്കെ പോയി എന്നാരെങ്കിലും അന്ന് അറിഞ്ഞിരുന്നുവോ എന്നുപോലും സംശയമാണ്. 2002 മുതലുളള ‘മോദി പ്രഭാവം’ അപാരംതന്നെ.
മതരാഷ്ട്രീയ ഭ്രാന്തന്മാര് മോദിയെ നോക്കി കുരയ്ക്കുന്നത് ഒഴിച്ചാല്‍ ഭാരതം കണ്ട എക്കാലത്തെയും ജനപ്രീതിയും ദീര്‍ഘവീക്ഷണവും ദൃഢനിശ്ചയവും കാര്യപ്രാപ്തിയും കുശാഗ്ര ബുദ്ധിയും ഒത്തുചേര്‍ന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാരതത്തിന്റെ എക്കാലത്തെയും പ്രഖ്യാപിത ശത്രുക്കളായ പാകിസ്ഥാനുമായും ചൈനയുമായും ആശയപരമായി യോജിച്ച് ഭാരതത്തിനകത്തുള്ളവര് ഇന്ന് സംയുക്തമായി മോദിയെ എതിര്‍ക്കുന്നതില്‍ അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയമുണ്ട്.
പാക്കിസ്ഥാനുവേണ്ടി ഭാരതത്തിനെതിരെ യുദ്ധംചെയ്ത യാക്കൂബ് മേമനെയും അഫ്സല് ഗുരുവിനെയുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ സപ്പോര്‍ട്ട് ചെയ്തതും ജെഎന്‍യു സംഭവവും വെറും യാദൃച്ഛികമല്ല. പുറത്തുളളതിനേക്കാള്‍ ശത്രുക്കള്‍ ഭാരതത്തിന് അകത്തുതന്നെയുണ്ട്. അവരുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു എന്നതാണ് ആകെയുള്ള ആശ്വാസം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കായി കാല്ക്കല് വീണു യാചിക്കുന്ന ഒരു സംഘടിത മതക്കാര്‍ തങ്ങളുടെ സര്‍വ്വശക്തിയും ഉപയോഗിച്ച് മോദിയെ എതിര്‍ത്തിട്ടും അതൊക്കെ ജനങ്ങള്‍ പരമപുച്ഛത്തോടെ തള്ളിക്കളഞ്ഞത് മോദിയുടെ, ഭാരത ജനതയുടെ വിജയം തന്നെയാണ്.
അച്ചു അന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: