മൂന്നാര്‍ നടയാര്‍ റോഡില്‍ എംഎം മണിയുടെ ബന്ധുവിന്റെ കയ്യേറ്റഭൂമിയിലെ കെട്ടിടം 2007ല്‍ പൊളിച്ച് നീക്കിയിരുന്നു. അനില്‍ എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു കെട്ടിടം. ഒന്നര സെന്റ് ഭൂമിക്കാണ് പട്ടയം ഉണ്ടായിരുന്നത്. ഇവിടെ സര്‍ക്കാര്‍ ഭൂമി കയ്യേറി 2.45 സെന്റ് വസ്തുവാക്കി. ഇവിടെ നാല് നിലകളുള്ള കെട്ടിടം പണിതു.
ഈ കെട്ടിടം പൊളിച്ചെങ്കിലും വസ്തു ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോഴും അന്നത്തെ കെട്ടിടത്തിന്റെ അവശിഷ്ടം നടയാര്‍ റോഡില്‍ ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. കെട്ടിടം ഉടമ കോടതിയെ സമീപിച്ചിരിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കാത്തതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായപ്പോഴാണ് ഭൂമി കയ്യേറിയവരെല്ലാം കോടതിയെ സമീപിച്ചത്. ഇതിന് മുന്‍പ് സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കാന്‍ സമയം ഉണ്ടായിരുന്നു.
നോക്കുകുത്തിയായി
മൂന്നാര്‍ ട്രിബ്യൂണല്‍
മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് 2010ലാണ് മൂന്നാല് ട്രിബ്യൂണല്‍ മൂന്നാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നത്തെ ഇടത് സര്‍ക്കാരണ് ട്രിബ്യൂണല്‍ രൂപീകരിച്ചത്. നൂറുകണക്കിന് കേസുകള്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വന്നെങ്കിലും കാര്യമായി തീര്‍പ്പുണ്ടാക്കാന്‍ ട്രിബ്യൂണലിന് കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാരില്‍ നിന്നും ട്രിബ്യൂണലിന്റെ നടത്തിപ്പിന് കാര്യമായ സഹായം ലഭിച്ചില്ലെന്ന് ആക്ഷപം ശക്തമായിരുന്നു. കഴിഞ്ഞ രരു വര്‍ഷം ട്രിബ്യുണലിന്റെ പ്രവര്‍ത്തനം ഒട്ടും ആശാവഹമായിരുന്നില്ല.
ഹൈക്കോടതി വിധി കയ്യേറ്റക്കാരെ ഊര്‍ജ്ജസ്വലരാക്കി
കയ്യേറ്റക്കാര്‍ക്കും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനും ഊര്‍ജ്ജം പകരുന്നതായിരുന്ന കേരള ഹൈക്കോടതിയുടെ വിധി. 2014 ജൂലൈയില്‍ പുറപ്പെടുവിച്ച വിധിയില്‍ 2007ല്‍ കയ്യേറ്റമെന്ന് കണ്ട് പൊളിച്ചുകളഞ്ഞ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാര്‍ വുഡ്സ്, അബാദ് മോട്ടല്‍സ്, ക്ലൗഡ്-9 എന്നീ റിസോര്‍ട്ട് ഉടമകള്ക്കനുകൂലമായാണ് വിധി വന്നത്.
ഇത്തരത്തിലുള്ള വിധിയുണ്ടായതിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണ് കാണിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ സര്‍ക്കാരിന്റെ ന്യായവാദങ്ങളും വസ്തുതകളും കൃത്യമായി കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇത്തരത്തിലൊരു വിധി ഉണ്ടാകുമായിരുന്നില്ല. ഈ വിധി വന്നതോടെ മുന്‍പ് മൂന്നാറില്‍ വസ്തു കയ്യേറി കെട്ടിടം സ്ഥാപിച്ചവരൊക്കെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിധിയെ പിന്‍പറ്റി കയ്യേറ്റം വ്യാപകമാകുകയായിരുന്നു.
നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ട് ലൈസന്‍സ് വാങ്ങിക്കൊടുത്ത സംഭവവും നടന്നിരുന്നു.
മൂന്നാറിന്റെ ഭാവി…?
മൂന്നാറിന്റെ പരിസ്ഥിതിയെ ഇല്ലാതാക്കിക്കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറയും. മൂന്നാറില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുവെന്ന വസ്തുത സര്‍ക്കാര്‍ കാണാതെ പോകുകയാണ്. സീസണ് കാലത്ത് പഴയ തണുപ്പ് മൂന്നാറില്‍ അന്യമാകുന്നുവെന്ന് പ്രദേശത്തെ വ്യാപാരികള്‍ തന്നെ പറയന്നു. കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകുമെന്ന് കരുതാനും വയ്യ.
കാപട്യമില്ലാത്ത നിലപാട് സ്വീകരിച്ചാല്‍ സിപിഐക്കാരും സിപിഎമ്മുകാരും നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ടുകള്‍ ആദ്യം പൊളിച്ച് നീക്കി മാത്യുക കാണിക്കണം. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടക്കാതിരുന്നത് ഇനി നടക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് വിവാദമായ കയ്യേറ്റം ഇന്നും ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയെന്നതിന് തെളിവാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാറില്‍ ഉയര്‍ന്ന ബഹുനില മന്ദിരങ്ങള്‍.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: