പിണറായി (കണ്ണൂര്‍): സിപിഎമ്മിന്റെ അസഹിഷ്ണുത കാരണം മുഖ്യമന്ത്രിയുടെ അയല്‍വാസിയായ യുവാവ് വീട്ടില്‍ പോകാതായിട്ട് 17 വര്‍ഷമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അയല്‍വാസിയായ ബിജെപി-ആര്‍എസ്എസ് പ്രവര്ത്തകന് രയരോത്ത് ഹൗസില്‍ എം.കെ.രൈജേഷ് എന്ന യുവാവാണ് സ്വന്തം വീട്ടില്‍ താമസിക്കാനാകാതെ 17 വര്‍ഷത്തിലധികമായി മാറി താമസിക്കുന്നത്.
നിരവധി തവണ സിപിഎം സംഘം രൈജേഷിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. സിപിഎം അക്രമത്തില്‍ ഇരുകൈകളുടേയും സ്വാധീനം നഷ്ടപ്പെട്ട് തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാതെ മാതാപിതാക്കളേയും വീടും വിട്ട് കഴിയുകയാണ് രൈജേഷ്.
മുഖ്യമന്ത്രി പിണറായിയുടെ അയല്‍വാസിയും സിപിഎം അസഹിഷ്ണുതയുടെ ഇരയുമായ രൈജേഷിന്റെ കുടുംബത്തിന് ഇന്നലെ സിപിഎം അക്രമത്തിനെതിരെ പിണറായിയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പാര്‍ട്ടി ദേശീയ വക്താവ് മീനാക്ഷി ലേഖി സഹായധനം കൈമാറി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അയല്‍വാസിയായ യുവാവിന്റെ ദുരവസ്ഥ ജനങ്ങള്‍ കാണണമെന്നും മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിക്കാന്‍ മാധ്യമങ്ങള്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: