അമേരിക്കയിലെ തന്റെ ജോലികള്‍ കഴിഞ്ഞുഅല്പ്പം പോലും വിശ്രമിക്കാതെ മെക്സിക്കോയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ അനേകം ഭാരതീയരാണ് കാത്തുനിന്നത്. ഇത്ര യാത്ര കഴിഞ്ഞിട്ടും അവിടെയും വിശ്രമിക്കാതെ നേരെ അവരെ കണ്ടു സംസാരിക്കുന്ന മോദിജി. ഓരോ ഭാരതീയന്റേയും അഭിമാനം ഈ പ്രധാനമന്ത്രി. ഭാരതത്തിന്റെ വാക്കുകള്‍ക്കായി അമേരിക്ക കാതോര്‍ക്കുന്ന ആ മനോഹരമായ കാഴ്ച്ച. ഗ്രേറ്റ് മോദിജി.
അഭിമാനിക്കുന്നു ഓരോ ഭാരതീയനും. ഭാരതത്തിന്റെ ഒരു പ്രധാന മന്ത്രിയും പറയാത്ത വാക്കുകള്‍. ചങ്കൂറ്റത്തോടെ മോദിജി അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറഞ്ഞു. പിന്നില്‍ നടക്കാന്‍ അല്ല, അമേരിക്കയുടെ ഒപ്പം നടക്കാനാണ് ഭാരതം ആഗ്രഹിക്കുന്നത്. സഹായം ചോദിക്കുന്ന രാജ്യം അല്ല. അമേരിക്കയുടെ തുല്യശക്തിയാണ് ഭാരതം എന്നാണ്. ഭീകരവാദത്തെ സഹായിക്കുന്ന പാക്കിസ്ഥാന് ശക്തമായ താക്കീതായിരുന്നു മോദിയുടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രസംഗം. പാകിസ്ഥാനെ അനുകൂലിക്കുന്ന ശക്തമായ ലോബിയുള്ള യുഎസ് കോണ്‍ഗ്രസിനോട് ലഷ്ക്കര്‍ തോയിബയും ഐഎസ്ഐഎസും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന സന്ദേശം നല്‍കാനായിരുന്നു മോദിയുടെ ശ്രമം. അമേരിക്കയുടെ പാക്കിസ്ഥാന് സഹായം ഉദ്ദേശിച്ചു നല്ല ഭീകരവാദവും മോശം ഭീകരവാദവും ഇല്ല എന്നും ഭീകരവാദത്തിനു മതം ഇല്ല എന്നും ഭീകരവാദി രാജ്യങ്ങളെ സഹിക്കുന്നത് ഭീകരവാദത്തെ സഹായിക്കുന്നതിനു തുല്യം എന്നുമാണ് മോദി പറഞ്ഞത്.
ഭാരതത്തിലെ അസഹിഷ്ണുതയെക്കുറിച്ച് പാശ്ചാത്യലോകത്ത് പരക്കുന്ന കഥകള്‍ ഖണ്ഡിക്കാനും പാക്കിസ്ഥാനിലെ ഭീകരവാദം ചര്‍ച്ചയില്‍ കൊണ്ടുവരാനും മോദിക്കായി. അമേരിക്കന്‍ നിയമനിര്‍മ്മാണസഭകളെ അഭിസംബോധന ചെയ്യുന്ന ആദ്യ ഭാരതപ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. എന്നാല്‍ ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്കയുടെ ഏറ്റവും ഉന്നതസഭ അഞ്ചു മിനിറ്റു നീണ്ട കരഘോഷത്തിലൂടെ നല്കിയ വന്‍വരവേല്‍പ്പ് പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള മോദിയുടെ യാത്രയില്‍ വന്‍നേട്ടമായെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും മോദിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, ഗതകാലത്തിന്റെ ശങ്ക മാറ്റിവച്ച് പുതിയൊരു കൂട്ടുകെട്ടിന് മോദിയുടെ ഈ പ്രസംഗം ഭാരതത്തിനും അമേരിക്കയ്ക്കും വഴികാട്ടിയാവും.
സഞ്ജു ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: