താങ്കളോട്, ഗുണ്ടാ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ എത്രവട്ടം എഴുതി? അമ്മ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍, ആയുര്‍വേദ ഡോക്ടര്‍ മകളുടെ കല്യാശ്ശേരിയിലുള്ള ഡിസ്പന്‍സറി പൂട്ടിയ്ക്കുമോ?
ഏതോ ഒരു വൃദ്ധയെ കൈയൊടിച്ചെന്നും കേട്ടു. ഒരു കുഞ്ഞിന്റെ പുറത്ത് കത്തി കൊണ്ട് വരഞ്ഞെന്നും കേട്ടു. ഇതൊന്നും, ജനം പൊറുക്കില്ല, ഈയുള്ളവള്‍ എഴുതുന്ന പോസ്റ്റ്, ഇന്ത്യയ്ക്കപ്പുറമെത്തി, അവ വായിച്ച് വിലയിരുത്തുന്ന നിഷ്പക്ഷ സമൂഹമുണ്ട്. 35 വര്‍ഷം പശ്ചമ ബംഗാള്‍ ഭരിച്ച സിപിഎമ്മിന്, അവിടെ കോണ്‍ഗ്രസുമായി ബന്ധം കൂടിയിട്ട് പോലും, ഇക്കുറി വിജയിക്കാന്‍ കഴിഞ്ഞില്ല? അവിടെ, സിപിഎം ക്രൂരത അഴിച്ചു വിടുക മാത്രമല്ല, പ്രാദേശിക സഖാക്കളുടെ അനുമതി ഉണ്ടെങ്കിലേ, വിവാഹം പോലും നടക്കൂ എന്ന കാട്ടുനീതി നടപ്പിലാക്കി. കേരളത്തില്‍, എവിടെ എന്തു ക്രൂരതകള്‍ സിപിഎം സഖാക്കള്‍ ചെയ്താലും,
അവയൊക്കെതാങ്കളുടെ തലയ്ക്ക് ഏല്ക്കുന്ന അടിയെന്ന് കരുതുക. ന്യൂനപക്ഷങ്ങള്‍, എപ്പോഴും താങ്കളുടെ രക്ഷയ്ക്കെത്തില്ല. ഡോക്ടര്‍ നീതയെ അവിടെ തന്നെ പ്രാക്ടീസ് നടത്താനുള്ള സംവിധാനം താങ്കള്‍ തന്നെ മുന്‍കൈയെടുത്ത്, ചെയ്യണമെന്ന് അപേക്ഷ. താങ്കളെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കാനാണ്, പല സഖാക്കളും ഇത്തരം ഹീന പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിയ്ക്കുന്നത്. ഒരിക്കല്‍, ഭരണം പിഴച്ചാല്‍ പിന്നീട് തിരിച്ചു ലഭിക്കില്ല.
കെ.എം. രാധ
പ്രതികരിക്കാൻ ഇവിടെ എഴുതുക: