കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത രണ്ടു േഫാണ്‍ നമ്പറുകളില്‍ നിന്നായി എട്ടു തവണ മുന്‍മന്ത്രി ഷിബു ബേബിജോണിനെ വിളിച്ചിരുന്നതിന്റെ വിശദാംശ രേഖകള്‍(സിഡിആര്‍) സോളാര്‍ കമ്മീഷനില്‍. ഒരു കോള്‍ ഒരു മിനിട്ട് 21 സെക്കന്റും മറ്റൊരു കോള്‍ രണ്ടുമിനിട്ട് 47 സെക്കന്റും ദൈര്ഘ്യമുളളതാണെന്നും സിഡിആര്‍ വ്യക്തമാക്കുന്നു. സോളാര്‍ കമ്മീഷനില്‍ കമ്മീഷന് അഭിഭാഷകന് അഡ്വ. സി ഹരികുമാറാണ് സിഡിആര്‍ ഷിബുബേബി ജോണിനെ കാണിച്ചത്.
പ്രത്യേക അന്വേഷണ സംഘാംഗം ഡിവൈഎസ്പി പ്രസന്നന്‍നായര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നുള്ള സിഡിആറിലാണ് വിശദാംശങ്ങളുള്ളത്. 2012 നവംബര്‍ ഒന്നിനും 2013 ജനുവരി 23നുമിടയില്‍ സരിതയുടെ 8606161700 എന്ന നമ്പറില്‍ നിന്ന് ഷിബുവിന്റെ നമ്പറിലേക്ക് നാലു വിളികളും 2013ഏപ്രില്‍ 22,23 തീയതികളിലായി സരിതയുടെ 9446735555 എന്ന നമ്പറില്‍നിന്ന് നാലുവിളികളുമാണ് നടത്തിയിട്ടുള്ളത്.
എന്നാല്‍, സരിതയെ നേരിട്ടുകാണുകയോ അവരുമായി ഒരുതവണപോലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൊവ്വാഴ്ച ജസ്റ്റിസ് ജിശിവരാജന് കമ്മീഷനില്‍ ഹാജരായ ഷിബു ബേബിജോണ്‍ മറുപടി നല്കി. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ ആരെങ്കിലുമായിരിക്കാം സരിതയുമായി സംസാരിച്ചിട്ടുള്ളത്. ഫോണ്‍ വിളികളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ഷിബു പറഞ്ഞു.
കമ്മീഷനില്‍ ഹാജരാകാന്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കിയത് ബിജു രാധാകൃഷ്ണന് തനിക്കെതിരെ കമ്മീഷനില്‍ മൊഴി നല്‍കിയതിനാലാണ്. ബിജു രാധാകൃഷ്ണന്റെ ആരോപണത്തെക്കുറിച്ചല്ല, അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അറിയുന്നതിനാണ് കമ്മീഷനില്‍ അഭിഭാഷകന് ഹാജരായത്.
ഇക്കാര്യത്തില്‍ ബിജു രാധാകൃഷ്ണനെ ക്രോസ് വിസ്താരം ചെയ്യുന്നതിന് കമ്മീഷനില്‍ അപേക്ഷ നല്‍കും. സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയുന്നുവെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നില്ല. അടിയന്തരപ്രമേയത്തിന് അതത് വകുപ്പുചുമതലയുള്ള മന്ത്രിമാര്‍ മറുപടി പറയുന്നത് മന്ത്രിസഭാ തീരുമാനമെടുത്തിട്ടല്ല.
നിയമസഭയില്‍ 2013 ജൂണ്‍ 13 മുതല്‍ ജൂലൈ ഒമ്പതുവരെയുള്ള കാലത്തിനിടയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നോയെന്ന് പറയാനാവില്ല. അത് കാബിനറ്റ് രഹസ്യമാണ്. സോളാര്‍ ഇടപാടിലെ ക്രമക്കേടുകക്കെുറിച്ച് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയിട്ടുണ്ട്. ഭരണരംഗത്തെ പ്രമുഖര്‍ തട്ടിപ്പിനു കൂട്ടുനിന്ന് എന്നുള്ളത് ആരോപണം മാത്രമാണ്.
തനിക്കെതിരെ ബിജു കമ്മീഷനില്‍ മൊഴിനല്കിയതിനുപിന്നില് രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന കാര്യം ആദ്യമായാണ് താന്‍ ഉന്നയിക്കുന്നതന്നും ഷിബു പറഞ്ഞു. ഇതിനിടെ 2015 മെയ് 28ന് കമ്മീഷനില്‍നിന്ന് രഹസ്യമായി അയച്ച കത്തിന് ഷിബു പേഴ്സണല്‍ സെക്രട്ടറി വഴി മറുപടി നല്‍കിയത് തീര്‍ത്തും അരോചകമായിപ്പോയെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. കത്ത് രഹസ്യസ്വഭാവമുള്ളതാണെന്നറിയാതെയാണ് അങ്ങനെയൊരബദ്ധം സംഭവിച്ചതെന്നായിരുന്നു ഷിബുവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: