കൈലിമുണ്ടും സാധാരണ ടീഷര്‍ട്ടും ധരിച്ച് എത്തിയ ആളാണ് ഒറ്റപ്പാലത്ത് പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് വീഡിയോകളില്‍ വ്യക്തമാണ്. ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഒരു സംഘം ഇത് ചോദ്യംചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ ഐഡിയുണ്ടോ എന്നാണ് ഇയാളെ നേരിടുന്നവരുടെ ചോദ്യം.
അത് കാണിക്കേണ്ട കാര്യമില്ല എന്നാണ് ഇയാള്‍ നല്കുന്ന മറുപടി. ഇതിനിടയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ കഴുത്തിന് പിടിച്ച് ഇയാള്‍ മുന്നില്നിര്ത്തുന്നതും കാണാം. ഡ്യൂട്ടിയിലുള്ള മാധ്യമപ്രവര്‍ത്തകനാണ് ഇയാളെന്ന് ഈ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുകയില്ല. തല്ലെടാ എന്ന് ഇയാള്‍ ആക്രോശിക്കുന്നതും കാണാം.
ഇയാള്‍ ‘മഫ്ടി’യില്‍ എത്തിയതെന്തിനെന്ന് ആര്‍ക്കും തോന്നും. ‘വിദദ്ധ പരിശോധനയില്‍’ ഒരുമാസം മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോയിന്‍ ചെയ്ത റിപ്പോര്‍ട്ടറാണെന്ന് മനസ്സിലാക്കാവുന്നതാണ്. അറിയപ്പെടുന്ന സിപിഎമ്മുകാരനാണ് ഇയാള്‍ എന്നാണ് അവിടുത്തുകാര്‍ പറയുന്നത്.
അപ്പോള്‍ മാധ്യമപ്രവര്ത്തകന് സിപിഎം വേഷത്തിലെത്തിയതാണോ, സിപിഎം പ്രവര്ത്തകന് മാധ്യമവേഷത്തിലെത്തിയതാണോന്ന് പറയാനാവാത്ത അവസ്ഥ. എന്തായാലും റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ ഐഡി കാര്‍ഡ് ഒളിച്ച് വെക്കാതെ കഴുത്തില്‍ തൂക്കിയിടണം എന്നൊക്കെ മാധ്യമഗുരുക്കള് പറയാറുണ്ട്. അത് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സാധാരണ നിര്ദ്ദേശമാവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: