ആലപ്പുഴ: കാറ്റിലും മഴയിലും ജില്ലയില്‍ ഇന്നലെ 25 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി ബോര്‍ഡിന് 2.79 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.കുട്ടനാട് താലൂക്കില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 12,850 രൂപയുടെ നഷ്ടം കണക്കാക്കുന്നു.അമ്പലപ്പുഴ താലൂക്കില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 50,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.മാവേലിക്കരയില്‍ ഒരു വീട് പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും തകര്‍ന്നു.പൂര്‍ണമായി തകര്‍ന്നതില്‍ 1.10 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്നതില്‍ 11050 രൂപയും നഷ്ടം കണക്കാക്കുന്നു.കാര്‍ത്തികപ്പള്ളി താലൂക്കില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.15,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ചെങ്ങന്നൂരില്‍ ഒരു വീട് തകര്‍ന്നതില്‍ 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ദുരിതാശ്വാസ ക്യാമ്പകളുടെ എണ്ണം 16 ആയി ചുരുങ്ങി.230 കുടുംബങ്ങളില്‍ നിന്നുള്ള 3022 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്.
മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ അരശര്‍കടവില്‍ ജോണിന്റെ വീട് തെങ്ങുവീണു തകര്‍ന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സമീപത്ത് നിന്ന തെങ്ങ് ഒടിഞ്ഞ് മേല്‍ക്കൂരയിലേക്ക് വീഴുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ ജോണ്‍ കടല്‍ക്ഷോഭം മൂലം മത്സ്യ ബന്ധനത്തിന് പോകാത്ത അവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ദുരന്തം. അടിയന്തിരമായി സഹായം എത്തിക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍മാരായ ഇ.വി.രാജു, സുനിതാ ചാര്‍ളി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: