ദളിത് സ്ത്രീകളെ ജയിലിലടച്ച സിപിഎം രാഷ്ട്രീയ നാടകം മനസ്സിലാക്കാനുള്ള സാക്ഷരത മലയാളിക്കുണ്ട്. ദാദ്രി സംഭവം, ഹൈദരാബാദ് ആത്മഹത്യ, ദല്‍ഹി യൂണിവേഴ്സിറ്റി പ്രശ്നം. ഇതിലെല്ലാം പ്രധാന മന്ത്രി നരേന്ദ്രമോദിയെ ബന്ധപ്പെടുത്തി അവഹേളിക്കുന്നതും ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതും ദളിത സ്നേഹംകൊണ്ടല്ലന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ.
ഭാരതം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ അഴിമതികള്‍ നടത്തിയ കോണ്‍ഗ്രസുമായി ബംഗാളില്‍ കൂട്ടുകൂടുന്നതില്‍ എന്ത് കപടആദര്ശമാണ് നിങ്ങള്‍ക്ക് പറയാനുള്ളത്? സിപിഎം എപ്പോഴും പാര്‍ട്ടിയെ ഏതുവിധേനയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ചരിത്രമേയുള്ളൂ. ദളിതനോ വിഎസ്സോ ആരായാലും, സിപിഎമ്മിന് കീഴടങ്ങുക മാത്രമാണ് ഇപ്പോഴത്തെ കേരളത്തിന്റെ ഗതി.
അജയകുമാര്‍
ഉത്തരേന്ത്യയിലെ ദളിതുകളുടെ പേരില്‍ നമ്മുടെ നാട്ടില്‍ കാട്ടിക്കൂട്ടിയ ബഹളങ്ങള്‍ ജനം കണ്ടതല്ലേ. അസഹിഷ്ണുത എന്ന് പറഞ്ഞു പിന്നോക്കക്കാരനായ മോദിക്ക് എതിരെ ഇവര്‍ സമരം നയിച്ചില്ലേ. പക്ഷെ ഇപ്പോള്‍ ഇവരെല്ലാം മൗനത്തിലാണ്.
ചോരക്കുഞ്ഞിനു പോലും ജാമ്യം നല്‍കാതെ ജയിലില്‍ അടച്ച ഫാസിസം. രണ്ടു പെണ്‍കുട്ടികളെ അപഖ്യാതികള്‍ പറഞ്ഞു പരത്തി ജീവിക്കാന്‍ പോലും അനുവദിക്കാതെ ഇരിക്കുക, അതുകണ്ടിട്ട് മിണ്ടാതെ ഇരിക്കുന്ന സിപിഎമ്മുകാര്‍ക്ക് എന്ത് ധാര്‍മ്മിക ബോധമാണുള്ളത്?
രതീഷ് ചിദംബരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: