ന്യൂദല്‍ഹി: ഭാരതത്തിലേയ്ക്ക് വീണ്ടും കടന്നുകയറ്റം നടത്തി ചൈന. ഇത്തവണ ചൈനീസ് ബോംബര്‍ വിമാനമാണ് ഭാരതത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയത്.
ഭാരത-ചൈന അതിര്‍ത്തിയിലെ അക്സായ് ചിന് പ്രദേശത്താണ് ചൈനീസ് ബോംബര്‍ വിമാനം കടന്നുകയറിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ ചിഹ്നം പതിച്ച ജെഎച്ച് 7 ബോംബര്‍ വിമാനം 107 മിനിറ്റ് ഭാരത ആകാശത്ത് പറന്നതിനുശേഷം ചൈനയിലേക്കു തിരിച്ചുപറന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഇത് ആദ്യമായല്ല ചൈനീസ് വിമാനങ്ങള്‍ ഭാരത അതിര്‍ത്തിയിലേക്കു കടന്നുകയറുന്നത്. ചൈനീസ് സൈനിക വിമാനങ്ങള്‍ ഭാരത അതിര്‍ത്തിയിലെത്തി ഭക്ഷണ പതാര്‍ത്ഥങ്ങളും സിഗരറ്റ് പാക്കറ്റുകളും ചൈനീസ് ഭാഷയിലെഴുതിയ കുറിപ്പുകളും ആകാശത്തുനിന്ന് ഇട്ടുനല്‍കിയ സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: