അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ദളിത് കുടുംബത്തിനു നേരേ സിപിഎം അക്രമം. അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലായിരുന്നു സംഭവം. സംഭവത്തില്‍ പുതുവല്‍ ഓമന (50), മക്കളായ മഹേഷ്, ധനേഷ്, സുഹൃത്ത് കണ്ണന് എന്നിവര്‍ക്ക് പരിക്കേറ്റു.
സമീപ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തിരുന്ന അമ്മയേയും മക്കളേയും പട്ടികജാതിക്കാര്‍ക്ക് ഇവിടെന്തു കാര്യം എന്നാക്രോശിച്ച് സിപിഎമ്മുകാര്‍ ചാടി വീഴുകയായിരുന്നു. ചടങ്ങ് നടന്ന വീട്ടില്‍ നിന്നും വലിച്ചിറക്കി മഹേഷിനേയും ധനേഷിനേയും ഇരുട്ടത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ എതിര്‍ക്കാന്‍ നോക്കിയ അമ്മ ഓമനയെ മുടിക്ക് ചുറ്റിപ്പിടിച്ച് മര്‍ദ്ദിച്ചതായും പറയുന്നു. അക്രമികളായ മനോജ്, സൂരജ്, വിഷ്ണു, രാജീവ് എന്നിവര്‍ക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്കി. മര്‍ദ്ദനമേറ്റ ധനേഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി ഈ ഭാഗത്ത് സിപിഎം ഗുണ്ടാസംഘങ്ങള്‍ മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ പതിവായിരുന്നു. നിരവധി തവണ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സിപിഎമ്മില്‍ നിന്നു പോലും സംഘപരിവാറിലേക്ക് നിരവധി പേര് എത്തിയതോടെയാണ് ജാതി പറഞ്ഞ് അക്രമം തുടങ്ങിയത്.
പ്രദേശത്ത് താമസിക്കുന്ന വളരെ കുറച്ച് ദളിത് കുടുംബങ്ങള്ക്കുനേരേയാണ് ഇപ്പോള്‍ സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. തീരദേശ മേഖലയില്‍ ധീവര വീടുകളില്‍ പട്ടികജാതിക്കാര്‍ക്ക് എന്തു കാര്യമെന്ന് സിപിഎമ്മുകാര്‍ ചോദിച്ചതായും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.ഓമന, മഹേഷ്, ധനേഷ്, കണ്ണന് എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: