കൊച്ചി: ജൂണ്‍ 11ന് മസ്കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പി(42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
മസ്കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് മൃതദേഹം സ്വദേശമായ കോട്ടയം ജില്ലയിലെ മണര്‍കാട്ടേക്ക് കൊണ്ടുപോയി. അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണെ്ടടുത്തത്.
13 വര്‍ഷമായി ജോണ്‍ മസ്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ഒമാന്കാരായ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എല്ലാ സഹായവും ചെയ്തിരുന്നു. ബിനുവാണ് ജോണിന്റെ ഭാര്യ. പ്ലസ്സ്വണ്‍ വിദ്യാര്‍ത്ഥി റോണക്, അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആന്മേരി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: