ശ്രീകണ്ഠപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ മദ്രസാ അധ്യാപകനെ 10വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ കീച്ചേരിയിലെ ഷംസീര്‍ (36)നെയാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2006 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവളത്ത് പറമ്പില്‍ മദ്രസാ അധ്യാപകനായി ജോലിചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന ഇയാളെ 2010ല്‍ തലശ്ശേരി കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലെത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുന്നാട് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: