എരമല്ലൂര്‍: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഊര്‍ജിതമായി തുടരുമ്പോഴും ചന്തിരുര്‍ പുത്തന്‍ തോട് മാലിന്യകൂമ്പാരമായി മാറുന്നു. പഞ്ചായത്ത് പത്ത്, 11, 12, 13 വാര്‍ഡുകളുമായി ബന്ധപ്പെട്ടുള്ള തോട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. മലിനീകരണം മൂലം പ്രദേശത്ത് ജനജീവിതം ദുസ്സഹമായി.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷാരംഭത്തിന് മുന്പ്് മത്സ്യ സംസ്കരണ ശാല ഉടമകള്‍ മുന്‍കൈയെടുത്ത് തോട് ശുചീകരിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ജാഗ്രതാ സമിതി രൂപീകരിച്ച് തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ നീരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതുമൂലം നാളുകളോളം തോട് മാലിന്യ മുക്തമായിരുന്നു.
ഇപ്പോള്‍ തോട്ടില്‍ വീണ്ടും മാലിന്യങ്ങല്‍ നിറഞ്ഞ സ്ഥിതിയാണ്. ഇറച്ചി, കോഴി കടകളിലെ അവശിഷ്ടങ്ങളാണ് പ്രധാനമായും തോട്ടില്‍ ഉപേക്ഷിക്കുന്നത്.
തോടുമായി ബന്ധപ്പെട്ടുള്ള എഴുപുന്ന വെളുത്തുള്ളി കായലിലും വേമ്പനാട്ടുകായലിന്റെ കൈവഴികളും മലിനീകരണം മൂലം പ്രദേശവാസികള്‍ക്ക് ഇറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയിലാണ്. തോട്ടില്‍ ഇറങ്ങുന്ന മത്സ്യതൊഴിലാളികളുടെ ശരീരം ചൊറിഞ്ഞു തടിക്കുന്നതിനാല്‍ തൊഴില്‍ ചെയ്യാനാകാത്ത അവസ്ഥയാണ്.
പരിസ്ഥിതി മലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ഇത് കാരണമാകുന്നുണ്ട്. മലിനീകരണം അടിയന്തരമായി തടയണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: