ദശരഥന് ഒരിക്കല്‍ തന്റെ നാലു പുത്രന്മാരുമായി തീര്‍ത്ഥാടനത്തിനിറങ്ങി.
പലവിധ തീര്‍ത്ഥഘട്ടങ്ങള്‍ സഞ്ചരിച്ച അവര്‍ ഒടുവില്‍ ഗംഗയിലെത്തി.
രാജകുമാരന്മാര് ഗംഗയിലിറങ്ങി ആര്‍ത്തുല്ലസിച്ച് കുളി തുടങ്ങി. ഇതു കണ്ട് ഒരു ചണ്ഡാലന് ഈ കുട്ടികളോടൊപ്പം കുളിക്കാനിറങ്ങാന്‍ ശ്രമിച്ചു.
രാജകിങ്കരന്മാര് എത്രയൊക്കെ വിലക്കിയിട്ടും ചണ്ഡാലന് അവരോടൊപ്പം കുളിക്കണമെന്നു വാശിപിടിച്ചു.
ഒടുവില്‍ ചണ്ഡാലനെ അവര്‍ ദശരഥ മഹാരാജാവിന്റെ മുന്നിലെത്തിച്ചു. അപ്പോഴേക്കും നാലു കുട്ടികളും കുളിച്ച് ദശരഥന്റെ മുന്നിലെത്തിയിരുന്നു.
രാജാവിന്റെ മുന്നിലെത്തിയ ചണ്ഡാലന് കൈകൂപ്പിക്കൊണ്ട് പറഞ്ഞു:
‘അല്ലയോ മഹാരാജന്! എന്റെ പേര് ഗുഹന് എന്നാണ്. പണ്ടുകാലത്ത് ഞാന്‍ ബ്രാഹ്മണനായിരുന്നു. ഗംഗയെ നിന്ദിച്ചതു കാരണം ഞാന്‍ ചണ്ഡാലനായി മാറട്ടെ എന്ന് ഗംഗ എന്നെ ശപിക്കുകയായിരുന്നു.
പിന്നീട്, അയോധ്യയില്പ്പിറന്ന ശ്രീരാമകുമാരനെ കാണുമ്പോള്‍ ശാപമോക്ഷം ലഭിക്കുമെന്നും എനിക്ക് പൂര്‍വജന്മസ്മരണ ഉണ്ടാവുമെന്നും പറഞ്ഞു. എനിക്കിപ്പോള്‍ പൂര്‍വജന്മസ്മരണ ഉണ്ടായിരിക്കുന്നു. അപ്പോള്‍ ഈ കുട്ടികളില്‍ ചൈതന്യസ്വരൂപനായിരിക്കുന്ന കുട്ടി രാമന് തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു.’
ഗുഹന്റെ വാക്കുകകേട്ട് ദശരഥ മഹാരാജാവിനും കൂടിയിരിക്കുന്നവര്‍ക്കും സന്തോഷമായി. ഗുഹന് തന്റെ സഖാവായിരിക്കുമെന്ന് ശ്രീരാമന് പ്രതിജ്ഞയും ചെയ്യുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: