ഏതുകര്മ്മമാണെങ്കിലും തന്മയത്ത്വത്തോടെ ചെയ്താല്‍ യോഗിയ്ക്ക് തുല്യമാകുമെന്നതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ബഹിര്മുഖങ്ങളായി ചഞ്ചലപ്പെടുന്ന മനസിനെ ഏകാഗ്രമാക്കാന്‍ കര്‍മ്മത്തില്‍ മുഴുകുന്നത്കൊണ്ടുതന്നെ സാധിക്കും.
ശ്രീമദ് ഭാഗവതം ഏകാദശസ്കന്ധത്തില്‍ അവധൂതന് തന്റെ ഇരുപത്തിനാല് ഗുരുക്കന്മാരിലൊരാളായി എണ്ണുന്ന ഇഷുകാരന്റെ (അമ്പ് ഉണ്ടാക്കുന്ന കൊല്ലന്റെ ) ഉദാഹരണമുണ്ട്. കുറെ അധികം അമ്പ് പെട്ടന്ന് ഉണ്ടാക്കണമെന്ന് രാജാവ് ആജ്ഞാപിച്ചു. ഇഷുകാരന്‍ തന്റെ കര്‍മ്മത്തില്‍ മുഴുകി.
ആസമയത്ത് രാജാവ് ഇഷുകാരന്റെ പണിശാലയ്ക്ക് മുന്നിലൂടെ സപരിവാരം ഘോഷയാത്ര നടത്തി. ആ ഘോഷയാത്ര കണ്ടുനിന്നവര്‍ക്കെല്ലാം ധാരാളം സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഇതൊന്നും ഇയാള്‍ അറിഞ്ഞിട്ടും അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. സ്വന്തം കര്‍മ്മത്തില്‍ ലയിച്ചതിന്നാല് ബാഹ്യലോകത്തെ പ്രകമ്പനങ്ങള്‍ അയാളുടെ ചിന്തകള്‍ക്കപ്പുറമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: