രാവണന്റെ മരണം കഴിഞ്ഞുള്ള സംഭവങ്ങള്‍ മൂന്നുരാമായണങ്ങളില് മൂന്നുവിധമാണ്. വിഭീഷണ വിലാപം മൂന്നിലുമുണ്ട്. ആദ്യം വാല്മീകി രാമായണം നോക്കാം. സഹോദരന് ശത്രുപക്ഷത്തായിരുന്നുവെങ്കിലും വിഭീഷണന് രാവണന്റെ മരണത്തില്‍ അത്യധികമായ സങ്കടമുണ്ടായി.
ദുഃഖത്തോടെ അടുത്തുചെന്നിരുന്ന് വിലപിച്ചു. ”ഹേ വിഖ്യാതനായ വീര, ശാസ്ത്രങ്ങള്‍ വേണ്ടവിധം പഠിച്ചവനേ, അങ്ങ് വധിക്കപ്പെട്ടു തറയിലെങ്ങനെയാണ് കിടക്കുന്നത്? അങ്ങയുടെ തോള് വളകളും കിരീടവുമൊക്കെ എവിടെ? ആദ്യമേ ഞാന്‍ പറഞ്ഞത് അങ്ങേയ്ക്കു രുചിച്ചില്ല. കാമവും മതിമോഹവും അഹങ്കാരവും കൊണ്ട് ഇന്ദ്രജിത്തും കുംഭകര്‍ണനും അങ്ങും അവശേഷിച്ചിരിക്കുന്നത്?
പ്രതാപമാകുന്ന കൊമ്പുകളോടുകൂടിയതും, നല്ലകുലത്തിലെ ജന്മമാകുന്ന പിന്‍വശവും, കോപവും പ്രസാദവുമാകുന്ന കൊമ്പുകളും തുമ്പിക്കൈയുമുള്ള രാവണനാകുന്ന മദയാന രാഘവനാകുന്ന സിംഹത്താല്‍ തകര്‍ക്കപ്പെട്ട ശരീരത്തോടുകൂടി ഇതാ നിലത്തു കിടക്കുന്നു. രാക്ഷസരാകുന്ന വാലോടും പൂഞ്ഞയോടും കൊമ്പുകളോടും കൂടിയതും ശത്രുക്കളെ തോല്‍പ്പിച്ച് പുളപ്പോടുകൂടിയതും വിഷയചാപല്യമാകുന്ന കണ്ണുകളോടുകൂടിയതുമായ രാക്ഷസരാജാവാകുന്ന കാള രാമനാകുന്ന വ്യാഘ്രത്തിന്റെ അടിയേറ്റ് ഇതാ നശിച്ചുകിടക്കുന്നു.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: