ബീഹാറിലെ മോതിഹാരി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. സമിയുള്ള എന്നയാണ് പോലീസ് പിടിയിലായത്. സമിയുള്ളയും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പീഡനം നടന്നത്. രാവിലെ പ്രാഥമികാവശ്യത്തിനു വീടിനു സമീപമുള്ള വയലില്‍ പോയ പെണ്‍കുട്ടിയെ സമിയുള്ള കടന്ന് പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇയാള്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി തനിക്ക് സംഭവിച്ച പീഡനം വീട്ടുകാരെ അറിയിച്ചു. ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇതില്‍ ക്ഷുഭിതരായ സമിയുള്ളയും അയാളുടെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടുകാരുടെ മുന്നിലൂടെ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
കൂട്ട ബലാത്സംഗത്തിനു ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചെന്ന് കരുതി അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് പട്രോള്‍ സംഘമാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: