മതങ്ങള്‍ ആവിര്ഭവിക്കുംമുമ്പ് ചുരുങ്ങിയത് ഒരയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം രചിക്കപ്പെട്ട ഋഗ്വേദം. അതില്‍ത്തന്നെ മതത്തെയോ ദൈവത്തെയോ പരാമര്‍ശിക്കാതെ, ഒരു പ്രതിജ്ഞപോലെ, ചൊല്ലുന്നവര്‍ അവനവനുമായി സംവദിക്കുന്ന തരത്തിലുള്ള ഐക്യമത്യസൂക്തം. ആ വരികള്‍ യോഗാചരണത്തിന്റെ ആമുഖമായി ചൊല്ലിയതിനെ വിഭിന്നമതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും പങ്കെടുക്കുന്ന പരിപാടിയില്‍ ഹിന്ദുമതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയായി കമ്മ്യൂണിസ്റ്റ് മന്ത്രിണിയായ ശൈലജ ടീച്ചര്‍ വിമര്‍ശിച്ചുകണ്ടു.
മറുഭാഗത്ത്, ഇതേ കമ്മ്യൂണിസ്റ്റുകാരിയുടെ പാര്‍ട്ടിതന്നെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊല്ലത്തു സംഘടിപ്പിച്ച യോഗാദിനാചരണത്തില്‍, ഭിന്നമത വിശ്വാസികളും മതമില്ലാത്തവരും പങ്കെടുത്തിട്ടും മതചിഹ്നങ്ങളിഞ്ഞ ഒരു ക്രൈസ്തവ പുരോഹിതനെക്കൊണ്ട് അനുഗ്രഹപ്രഭാഷണം നടത്തിക്കുന്നതും കാണാനിടയായി. യോഗ ആത്മീയമല്ലെന്നു പ്രസംഗിച്ച പിണറായി സഖാവിന് ചുട്ടമറുപടികൊടുത്ത് യോഗയിലെ ആത്മീയത സ്ഥാപിച്ചായിരുന്നു അച്ചന്റെ പ്രസംഗം!
മതമുണ്ടാകുംമുമ്പ്, മതമില്ലാത്ത മഹര്‍ഷിമാരെഴുതിയ മതാതീത വരികളോട് അസഹിഷ്ണുത പ്രകടിപ്പിച്ച സഖാക്കള്‍, ക്രിസ്തുമത ചിഹ്നങ്ങളണിഞ്ഞ പുരോഹതിനുമുമ്പില് ഓച്ഛാനിച്ചു നില്ക്കുന്ന കാഴ്ച അരിയാഹാരം കഴിക്കുന്നവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല.
അടിവസ്ത്രം മണത്തു നടക്കുന്ന ഒരു മന്ത്രിപുംഗവനും നമുക്കുണ്ടല്ലൊ. ഒപ്പം ഒരിക്കല്‍ ‘നികൃഷ്ടജീവി’ എന്നുവിളിച്ചവരെ പൊക്കുകയും. വ്യക്തിത്വമുള്ള ഒരാള്‍ക്കോ ഒരു പ്രസ്ഥാനത്തിനോ ഇത്ര പച്ചയായി രണ്ടുകൂടി ചെയ്യാനാകുമോ?
ഇത്ര കൃത്യമായി പറയുന്നവര്‍ ഒന്നു കണക്കെടുത്തുനോക്കട്ടെ, മൈനത്തരുവി കൊലക്കേസു മുതലിങ്ങോട്ട് ക്രിമിനലുകളായി ജയിലില്‍ കിടക്കേണ്ടിവന്നവര്‍ അങ്ങേര് പുകഴ്ത്തിയ അണ്ടര്‍വിയര്‍ ഇട്ടവരോ ഇടാത്തവരോ എന്ന്..! തിരുവനന്തപുരത്തെയും കൊല്ലത്തെയും അനുഭവങ്ങള്‍ താരതമ്യം ചെയ്താല്‍ എന്താണു കമ്മ്യൂണിസമെന്നും ആരെ പ്രീണിപ്പിക്കാനാണിതൊക്കെയെന്നും മനസ്സിലാവും.
ന്യൂനപക്ഷവോട്ടുകള്‍ ഇന്നുവരും, നാളെ പോകും. ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ചെങ്കൊടി തൂത്തെറിയപ്പെടുകയും ചെയ്യും. അറുപതുകളില്‍ 40 ശതമാനം വോട്ടുനേടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അന്നില്ലാത്തവിധം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ചിട്ടും ക്രമാനുഗതമായി 2016 ല്‍ മുപ്പതില്‍ ചില്വാനം ശതമാനത്തിലേക്ക് ചുരുങ്ങിയത് വെറുതെയല്ല. തുടരട്ടെ ഹിന്ദുത്വത്തോടുള്ള ഈ അസഹിഷ്ണുത, അല്ലേ രാജേട്ടാ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: