ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, കോഴിക്കോട് കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കമ്മീഷനു മുന്‍പാകെ ഹാജരാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ റാഗിംഗ് പോലുള്ള നടപടികളില്‍ നിന്നും സംരക്ഷിക്കേണ്ടത് കോളെജുകളുടെ ധര്‍മ്മമാണെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
റാഗിംഗ് പോലുള്ള വിപത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്കാന് കോളേജ് അധികൃതര്‍ക്ക് നിയമപരമായി ബാധ്യത ഉണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
മെയ് ഒന്‍പതിനായിരുന്നു അല്‍ ഖമാര്‍ നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കിയത്. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിക്കുകജ്യും ജാതിപ്പേര് വിളിച്ച് പെണ്കുട്ടിയെയു വീട്ടുകാരെയും അവഹേളിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: