തലശ്ശേരി: താന്‍ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍നിന്ന് തന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും നേരിടുന്ന ദുരവസ്ഥയില്‍ സഖാവ് ഗോവിന്ദന് കേഴുന്നുണ്ടാവും. ഗോവിന്ദന്റെ മക്കളില്‍ ഒരാളായ നടമ്മല്‍ രാജന്റെ മക്കളായ അഖിലയേയും അനുജത്തി അഞ്ജനയേയുമാണ് കുട്ടിമാക്കൂലിലെ സഖാക്കള്‍ പോലീസിനെ സ്വാധീനിച്ച് കള്ളപ്പരാതി നല്കി ജയിലിലടച്ചത്. അഖിലയുടെ ഒന്നരവയസ്സ് മാത്രമുള്ള കുഞ്ഞിനും ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്നു.
തലശ്ശേരി കുട്ടിമാക്കൂല്‍ പ്രദേശത്തെ ചെങ്കോട്ടയാക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് പ്രവര്‍ത്തിച്ച് സിപിഎം നേതാവായിരുന്ന സഖാവ് ഗോവിന്ദന്. പട്ടിണി സമരത്തിലും കര്‍ഷക സമരത്തിലും പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച നേതാവ്.
ജയിലിലാക്കി എന്ന് മാത്രമല്ല തുടര്‍ന്ന് രാജനെയും പെണ്മക്കളെയും ചേര്‍ത്ത് നട്ടാല്‍ മുളക്കാത്ത നുണകള്‍ സഖാക്കള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കള്ളപ്രചരണത്തിന് പത്രദൃശ്യമാധ്യമങ്ങളെയും സോഷ്യല്‍ മീഡിയകളെയും ഉപയോഗിച്ചു.
ഇതിന് നേതൃത്വംകൊടുത്തതാകട്ടെ സഖാവ് ഗോവിന്ദന് വളര്‍ത്തിക്കൊണ്ടുവന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തലശ്ശേരി എംഎല്‍യായ ഷംസീറും ഡിവൈഎഫ്ഐ സംസ്ഥാന നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ദിവ്യയും. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും മന്ത്രി ഇ.പി.ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഈ കുടുംബത്തെ അപമാനിക്കുന്ന കാര്യത്തില്‍ തങ്ങളുടേതായ പങ്ക്വഹിച്ചു.
പഴയകാല സജീവ മാര്ക്സിസ്റ്റ്കാരനായിരുന്ന രാജനും കുടുംബവും കോണ്‍ഗ്രസ് ആയതിലും കഥയുണ്ട്. തലശ്ശേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന രാജന്റെ അഭ്യര്‍ത്ഥന സിപിഎം തിരസ്കരിക്കുകയും എന്‍.കെ.പവിത്രനെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സഖാവ് ഗോവിന്ദന്റെ ഏഴ് മക്കളില്‍ മൂന്നാമനായ രാജന് സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
ആ കാലം മുതല്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു രാജന്. എന്നാല്‍ രാജന്റെ മറ്റു സഹോദരങ്ങളെല്ലാം സിപിഎമ്മില്‍തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. നഗരസഭാ കണ്ടിജെന്റ് തൊഴിലാളിയായ രാജന് പിന്നീട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഐഎന്‍ടിയുസി യൂണിയന്റെ ഭാരവാഹിയായി.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ ഫസല്‍വധക്കേസിലെ പ്രതിയും ഏതാനും ദിവസം നഗരസഭാ ചെയര്മാന് പദവി അലങ്കരിക്കുകയും ചെയ്ത കാരായി ചന്ദ്രശേഖരന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടണമെന്ന് സിപിഎം ഇംഗിതത്തിന് തടസ്സമായി ചന്ദ്രശേഖരനെതിരെ രാജന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ഇതോടെയാണ് സിപിഎം ശല്യക്കാരായ ശത്രുക്കളുടെ പട്ടികയില്‍ രാജനെ ഉള്‍പ്പെടുത്തിയത്.
തുടര്‍ന്നിങ്ങോട്ട് സിപിഎം നിരന്തരം ഭീഷണിയും അക്രമവും അപവാദ പ്രചരണവും ആരംഭിച്ചു. രാജനെ മാത്രമല്ല, അദ്ദേഹത്തിന്റെ പെണ്മക്കളെയും ജാതിവിളിച്ചും ക്വാട്ടേഷന് സംഘമെന്ന് വിശേഷിപ്പിച്ചും നാട്ടുകാര്‍ക്ക് ശല്യക്കാരാണെന്നുമൊക്കെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പോലീസില്‍ പരാതികളുടെ പ്രവാഹം തന്നെ ഉണ്ടായി.രാജന്റെ ഭാഗത്തുനിന്നും ഒന്നിലേറെ പരാതികള്‍ പോലീസില്‍ എത്തിയിരുന്നു. ഈ പരാതികള്‍ ഒന്നും പോലീസ് ഗൗരവത്തിലെടുത്തിട്ടില്ല.
ഗോവിന്ദന്റെ മറ്റൊരു മകനും രാജന്റെ അനുജനുമായ തിലകന്റെ അനുഭവം ഇതിനേക്കാള്‍ ഭീകരമാണ്. തെങ്ങ്കയറ്റ തൊഴിലാളിയായ തിലകന് ചെറുപ്പും മുതല്‍ ആര്‍എസ്എസിന്റെ ആദര്ശങ്ങളോടായിരുന്നു താല്പര്യം. സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കുട്ടിമാക്കൂലില്‍ ഒരു ആര്‍എസ്എസ്കാരന്റെ സാന്നിധ്യം അവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്തതാണ്.
അതിനാല്‍ സഖാപ് ഗോവിന്ദനോടും മക്കളായ സഖാക്കളോടും തിലകനെ പിന്തിരിപ്പിക്കാന് പറഞ്ഞു. പക്ഷേ തിലകന് പിന്മാറാന് തയ്യാറായില്ലെന്ന് മാത്രമല്ല സംഘപ്രവര്‍ത്തനവും തുടങ്ങി. ഇതില്‍ അസഹിഷ്ണുക്കളായ സഖാക്കള്‍ പലതവണ തിലകനെ അക്രമിച്ചുകൊലപ്പെടുത്താന് ശ്രമിച്ചു. അവസാനം തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന തിലകന്റെ ഒരു കൈവെട്ടിമാറ്റിക്കൊണ്ട് സിപിഎം ആര്‍ത്തട്ടഹസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: