തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടകള്‍ സജീവമാവുകയാണ്. ഇന്നലെ നടന്ന എബിവിപി സെക്രട്ടേറിയേറ്റ് മാര്‍ച്ചിനുനേരെ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടു. പോലീസിന്റെ കണ്മുമ്പില് എബിവിപി പ്രവര്‍ത്തകരെ വളഞ്ഞിട്ട് കല്ലെറിഞ്ഞു.
സംസ്ഥാനത്തെ പോളിടെക്നിക്കുകള് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. സമാധാനപരമായ മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ഗുണ്ടകള്‍ കല്ലേറിയുകയായിരുന്നു. യൂണിവേഴ്സിറ്റ് കോളേജിലും എതിര്‍വശത്തെ സംസ്കൃതകോളേജിലും സംഘടിച്ചുനിന്ന എസ്എഫ്ഐ ഗുണ്ടകള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിച്ചാണ് എബിവിപി പ്രവര്‍ത്തകരെ എറിഞ്ഞത്. ഈസമയം പോലീസ് അക്രമത്തിന് മൗനാനുവാദം നല്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. മാര്‍ച്ചിന് നേരെ അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിവ് ലഭിച്ചിട്ടും വേണ്ടത്ര പോലീസിനെ വിന്യസിച്ചിരുന്നില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുവാന്പോലും പോലീസ് ശ്രമിച്ചില്ല. അക്രമം ഉണ്ടായിട്ടും എസ്എഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് തയ്യാറായില്ല.
ഇതില്‍ പ്രതിഷേധിച്ചു യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. യാതൊരുവിധ പ്രകോപവനുമില്ലാതെ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ്ജ് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ. ഷിജില്‍, രേഷ്മ ബാബു, എന്നിവര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. ഷിജിലിന്റെ തലയ്ക്കടിച്ച ലാത്തി രണ്ടായി ഒടിഞ്ഞു. പരിക്കേറ്റവര്‍ അരമണിക്കൂറോളം രോഡില്‍ കിടന്നു. പ്രതിഷേധം ശക്തമായതോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായത്. കഴിഞ്ഞ ആഴ്ച യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലും എസ്എഫ്ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കെഎസ്യു മാര്‍ച്ചിനുനേരെയും ആക്രമണം ഉണ്ടായി. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതോടെ യൂണിവേഴ്സിറ്റി കോളേജും എസ്എഫ്ഐ ഗുണ്ടകളുടെ താവളമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: