ഇരിട്ടി : ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കാക്കയങ്ങാട് -പാലപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ ഏറെ പ്രശസ്തമായ ആറളം ഫാമിലേക്കുള്ള പ്രധാന വഴി കൂടിയാണ് ഇത്. കൂടാതെ നിരവധി അംഗന്‍വാടികള്‍, നഴ്സറി സ്കൂള്‍, ഗവ. ആയുര്‍വേദ ആശുപത്രി, പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ റോഡിന്റെ ഭാഗമാണ്. അധികൃതരുടെ അവഗണന മൂലം പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമാല്ലതയിട്ടു നാളുകള്‍ ഏറെ ആയി. നാട്ടുകാരുടെ നിരന്തരമായ ആവശ്യം അദ്ധികൃതര്‍ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. മഴ പെയ്യുമ്പോള്‍ കുഴികളില്‍ ചെളിവെള്ളം നിറയുന്നത് മൂലം കാല്‍നട യാത്രക്കാരും വിദ്യാര്‍ത്ഥികളും ഏറെ ഭയപ്പാടോടെ യാണ് ഇതിലൂടെ കടന്നു പോകുന്നത്. അധികൃതര്‍ ഇതിനു പരിഹാരം കാണാതെ നിസ്സംഗത തുടരുകയാണെങ്കില്‍ ബിജെപി പ്രത്യക്ഷ സമരപരിപാടിക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്ന് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി. വി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. എന്‍.വി.ഗിരീഷ്, ആര്.പി.പത്മനാഭന്, എം.ഹരിദാസ്, കെ.കെ.ഉമേശന്, കെ.വിനീത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: