തിരുവനന്തപുരം: ആദിവാസികള്‍ക്കിടയില്‍ കൊടിയ ദാരിദ്ര്യം യാഥാര്‍ത്ഥ്യമാണെന്നും ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യം കണ്ടില്ലെന്നും സമ്മതിച്ചുകൊണ്ട് പിണറായി സര്‍ക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം. ബിപിഎല്‍ വിഭാഗങ്ങളില്‍ ദാരിദ്ര്യമുണ്ടെങ്കിലും അതിന്റെ രണ്ടര മടങ്ങാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയിലെ ദാരിദ്ര്യമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാറിന് ബോധ്യമുണ്ടെന്നാണ് നയ പ്രഖ്യാപനത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത് ശരിവെയ്ക്കുകയാണ് ഗവര്‍ണര്‍ പി. സദാശിവം നടത്തിയ നയപ്രഖ്യാപനം.
കേരള ഭൂപരിഷ്ക്കരണ നിയമം ഭൂരഹിതരെന്ന അവസ്ഥ കുറയ്ക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിയിട്ടില്ലെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. രണ്ടാം ഭൂപരിഷ്ക്കരണം വേണമെന്ന ബിജെപിയുടെ ആവശ്യത്തെ സാധൂകരിക്കുന്നതാണിത്. ഗോത്രവര്‍ഗ്ഗത്തിന് ഭൂമി നല്‍കുന്നതിനും അവരുടെ ദാരിദ്ര്യം കുറയ്ക്കുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും ഉണ്ടാകുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് പറയുന്നുണ്ടെങ്കിലും തരണം ചെയ്യാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് നിശബ്ദത പുലര്‍ത്തുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം ഫലം ചെയ്തില്ലെന്നും ബാറുകള്‍ അടച്ചതോടെ ലഹരി ഉപയോഗം കൂടിയെന്നും പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയം എന്താണെന്ന് പറയുന്നില്ല.
പശ്ചാത്തല സൗകര്യവികസനത്തിന് ഒരു ലക്ഷം കോടിയുടെ ഫണ്ടുവേണം. ഇക്കാര്യത്തില്‍ വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും. ദീര്‍ഘകാല പദ്ധതികള്‍ വെല്ലുവിളിയായി ഏറ്റെടുക്കും. ഇതിനായി വിദേശ ഫണ്ട് കണ്ടെത്തും. വിദേശ പണത്തേയും സ്വകാര്യ നിക്ഷേപത്തേയും എതിര്‍ത്തിരുന്ന ഇടതുമുന്നണിയുടെ നയം മാറ്റമാണിത്.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മാറ്റം കൊണ്ട്വരുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് രൂപീകരിക്കും. 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും, സ്കൂളുകളില്‍ യോഗ പരിശീലനം നടപ്പാക്കും, 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും, 3 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വ്യാപിപ്പിക്കും, നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കും,
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും , ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാക്കും , പഞ്ചവല്‍സരപദ്ധതി ആസൂത്രിതവും ശാസ്ത്രീയവുമാക്കും. തുടങ്ങിയ വാഗ്ദാനങ്ങളും നയപ്രഖ്യാപനത്തിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: