അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച
സമാവേശത്തില്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രഭാഷണം നടത്തുന്നു
കാസര്‍കോട്: ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിക്ക് പ്രേരണയായത് ഹിറ്റ്ലറായിരുന്നുവെന്നും ഹിറ്റ്ലറുടെ ഫാസിസമാണ് അവര്‍ ഭാരതത്തില്‍ നടപ്പാലിക്കിയതെന്നും ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച സമാവേശത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജര്‍മ്മനിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇരുപത്തി അഞ്ചിന പരിപാടികളുമായാണ് ഹിറ്റ്ലര്‍ രംഗത്ത് വന്നതെങ്കില്‍ ഇന്ദിരാ ഗാന്ധിയും അടിന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇരുപത്തിയഞ്ചിന പരിപാടികളുമായാണ് മുന്നോട്ട് പോയതെന്നും കൃഷ്ണദാസ് പറഞ്ഞു.
രാജ്യ വ്യാപകമായി ഉയര്‍ന്ന് വന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് മഹാത്മാ ഗാന്ധിയാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് പിരിച്ച് വിടണമെന്ന് ഹരിജനില്‍ പേര് വെച്ച് എഴുതിയ ലേഖനത്തിലൂടെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ജനാധിപത്യ സംവിധാനത്തില്‍ നിന്ന് മുക്തമാക്കുകയെന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ്സ് വിമുക്ത ഭാരതമെന്നത് കൊണ്ട് ഫാസിസമില്ലാത്ത, അഴിമതി, പട്ടിണി തുടങ്ങിയവയില്ലാത്ത നന്മകള് പൂത്തുലയുന്ന ഭാരതമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടിഷ് സര്‍ക്കാറുകള്‍ ചെയ്യാത്ത ക്രൂരതയാണ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സ് സര്‍ക്കാറും അടിയന്തരാവസ്ഥയിലൂടെ ചെയ്തത്.
മാധ്യമങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ല. പക്ഷെ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മാധ്യമ വിലക്കേര്‍പ്പെടുത്തി. രാജസ്ഥാന്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരമായി കണക്കാക്കി പെന്‍ഷനും ചികിത്സാ ധനസഹായമുള്പ്പെടെയുള്ളവ നല്‍കുന്നുണ്ട്.
അടിയന്തരാവസ്ഥയില്‍ ദുരിതമനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും പെന്ഷന് അനുവദിക്കാന്‍ അടിയന്തരാവസ്ഥയുടെ പീഡനമേറ്റു വാങ്ങിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. കയ്യൂര്‍ മോറാഴ തുടങ്ങിയ പ്രാദേശിക സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി പ്രഖ്യാപിച്ച് ഇടത് പക്ഷ സര്‍ക്കാറുകള്‍ ഭരണകൂട ഭീകരതയ്ക്കെതിരെ കേരളത്തില്‍ നടന്ന ഐതിഹാസികമായ ജനകീയ മുന്നേറ്റമായ അടിയന്തരാവസ്ഥയെ സ്വാതന്ത്ര്യ സമരമായി കണക്കാക്കാതെ അവഗണിക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ ബംഗാളില്‍ ഒരു സമരം പോലും സിപിഎം നടത്തിയിട്ടില്ല. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പില്‍ കൂട്ട് ചേര്‍ന്ന് ബംഗാളില്‍ ഭരണത്തിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട സിപിഎം ഫാസിസം മറ്റൊരു രൂപത്തില്‍ നടപ്പിലാക്കുകയാണ്. ബംഗാളിലെ കൂട്ടുകെട്ട് താമസിയാതെ പരസ്യമായി കേരളത്തിലും സിപിഎം കൊണ്ട് വരുന്ന കാലം വിദൂരമല്ലെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങ് മംഗലാപുരം എം.പി. നളീന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ്എസ് മംഗലാപുരം വിഭാഗ് സഹകാര്യ വാഹക് പി. ജനാര്‍ദ്ദന പ്രതാപ് നഗര്‍, അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡണ്ട് കെ. രാജശേഖരന് പണിക്കര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനതാദള്‍ യു ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണന്, പത്രപ്രവര്ത്തകന് മുഹമ്മദ് അസ്ലാം, അസോസിയേഷന് സെക്രട്ടറി അച്യുത ചേവാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. കരുണാകരന് സ്വാഗതവും, ട്രഷറര്‍ മഹാബല റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: