സ്നേഹത്തിന്റേയും ക്രോധത്തിന്റേയും
മോഹവലയത്തില്‍ കുടുങ്ങരുത്. എന്നിങ്ങനെ സമാധാനിപ്പിച്ച്, സംശയം നശിപ്പിക്കുന്നു.
തന്റെ വര്‍ണ്ണത്തിനും ആശ്രമത്തിനും ഉചിതമായ ധര്‍മ്മം ഭഗവദര്പ്പണ ബുദ്ധ്യാ അനുഷ്്ഠിക്കണം. വിധിപ്രകാരം തന്നെ ആയില്ലെങ്കിലും പരിപൂര്ണമായില്ലെങ്കിലും സ്വധര്‍മ്മാനുഷ്ഠാനം തന്നെയാണ് ശ്രേയസ്കരം. മറ്റു വര്‍ണ്ണങ്ങളുടേയും ആശ്രമങ്ങളുടേയും ധര്മ്മംതെറ്റുകൂടാതെയും സമ്പൂര്‍ണമായും അനുഷ്ഠിക്കുന്നതുകൊണ്ട് ലക്ഷ്യത്തിലെത്താനുള്ള യാത്രയില്‍ ഒരടിപോലും മുമ്പോട്ടുപോവാനാവില്ല.
മാത്രമല്ല നിഷിദ്ധകര്‍മ്മം ചെയ്തതുകൊണ്ട് നരക പ്രാപ്തി ഉണ്ടാവുകയുംചെയ്യും. സ്വധര്‍മ്മാനുഷ്ഠാനത്തിന്റെ മദ്ധ്യത്തില്‍ മരിച്ച് പോയാലും ഉല്‍കര്‍ഷം ഉണ്ടാവും. മറ്റൊരാളുടെ അമ്മ സൗന്ദര്യവതിയും സൗഭാഗ്യവതിയും ആണ്. നമ്മുടെ അമ്മയ്ക്ക് സൗഭാഗ്യവും ഇല്ല സൗന്ദര്യവും ഇല്ല. എങ്കിലും നമ്മുടെ അമ്മയാണല്ലോ നമുക്ക് ഹിതവും ഇഷ്ടവും തരുന്നത്.
സംന്യാസികളുടെ ധ്യാനനിഷ്ഠയും മറ്റും കണ്ടും, ശാസ്ത്രങ്ങളിലും മറ്റും വിവരിക്കുന്ന സംന്യാസ മഹത്വം വായിച്ചും ഒരാവേശത്തില്‍ സംന്യാസിയായിത്തീരുകയും, കുറേനാള്‍കഴിഞ്ഞ് ഗൃഹത്തിലേയ്ക്ക്തിരിച്ചുവന്ന് വിവാഹിതനായിത്തീരുന്ന കാമഹതന്മാരെകുറിച്ചും കൂടിയാണ് ഭഗവാന് പറയുന്നത്. ‘പരധര്‍മ്മോ ഭയാവഹഃ’എന്ന്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: