കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ ഇന്നലെ പെരുമ്പാവൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ എത്തിച്ചാണ് തെൡവെടുപ്പ് നടന്നത്. രാവിലെ ആറരയോടെ ആയിരുന്നു തെളിവെടുപ്പ്. വീടിന്റെ അകത്തും സമീപപ്രദേശങ്ങളിലും ഇയാള്‍ രക്ഷപ്പെട്ട വഴിയിലും തെളിവെടുപ്പ് നടത്തി.
മുഖം കറുത്ത തുണികൊണ്ട് മറച്ചായിരുന്നു തെളിവെടുപ്പിന് ഇയാളെ പോലീസ് കൊണ്ടുവന്നത്. എങ്ങനെയാണ് വീട്ടില്‍ കടന്നതെന്നും കൊല നടത്തിയ രീതിയും രക്ഷപ്പെട്ട വഴിയും ഇയാള്‍ പോലീസിനെ കാണിച്ചുകൊടുത്തു. എന്നാല്‍ പ്രതി താമസിച്ചിരുന്ന കെട്ടിടത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോയില്ല.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരം അറിഞ്ഞ് ജനം തടിച്ചുകൂടിയതാണ് താമസസ്ഥലത്തെ തെളിവെടുപ്പ് വേണ്ടെന്നുവെച്ചതെന്ന് പോലീസ് പറയുന്നു.
ഇതിനിടെ കോടതിയുടെ അനുമതിയോടെ നടത്തിയ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഡിഎന്‍എ പ്രതി അമീര്‍ ഉള് ഇസ്ലാമിന്റേതാണെന്ന് വീണ്ടും സ്ഥിരീകരിച്ചു.
ഇയാളുടെ അറസ്റ്റിന് മുന്‍പ് പോലീസ് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഉമിനീരും നഖത്തിനടിയില്‍നിന്ന് ലഭിച്ച തൊലിയും നേരത്തെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കൊലയാളിയുടെ ഡിഎന്‍എ ലഭിച്ചത്. പുതിയ ഡിഎന്‍എ പരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: