രണ്ടാമത് അന്താരാഷ്ട്ര യോഗദിനം ലോകമെങ്ങും വലിയൊരു ആഘോഷമായി കൊണ്ടാടി. രാഷ്ട്രപതിഭവനില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡ്രം മുഴക്കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചണ്ഡിഗഢില്‍ ജനങ്ങള്‍ക്കൊപ്പം യോഗചെയ്താണ് ഉദ്ഘാടനംചെയ്തത്.
അന്താരാഷ്ട്ര യോഗദിനം ഭാരതത്തിനകത്തും പുറത്തും പ്രായദേശലിംഗഭേദമെന്യേ എല്ലാ ആളുകളും സസന്തോഷം ആേഘാഷിച്ചു. സ്കൂള്‍, കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ ഉത്സാഹത്തോടെ യോഗ പരിപാടികളില്‍ പങ്കെടുത്തു. എന്നാല്‍ കേരളത്തില്‍ ചില രാഷ്ട്രീയനേതാക്കള്‍ക്ക് യോഗയുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നു തോന്നുന്നു.
ഒരു മതവിഭാഗത്തിന്റെ മാത്രമാണിതെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ പ്രയാസപ്പെടുന്നതുകണ്ടു. യോഗ വെറുമൊരു വ്യായാമമുറയാണെന്നാണ് അവരുടെ ഭാഷ്യം. യോഗയെ ഇത്രയും തരംതാഴ്ത്തി സംസാരിക്കുന്നവര്‍ ലോകത്തുതന്നെ കാണുകയില്ല.
സംസ്ഥാനതല ഉദ്ഘാടനവേളയില്‍ യോഗയുടെ തുടക്കത്തില്‍ കീര്‍ത്തനം ആലപിച്ചെന്നു പറഞ്ഞ് മന്ത്രി പ്രതിഷേധിക്കുകയും ഈശ്വരവിശ്വാസമില്ലാത്തവരും ഈ രാജ്യത്തുണ്ടെന്നു പറഞ്ഞതായിട്ടാണ് വാര്‍ത്ത. ഇത്തരത്തിലുള്ള പെരുമാറ്റം ആ പരിപാടിക്കുതന്നെ മങ്ങലേല്പ്പിക്കുകയാണുണ്ടായത്.
ഈശ്വരവിശ്വാസമുള്ളവര്ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ധൈര്യമായി കീര്ത്തനവുമാകാം, യോഗ അഭ്യസിക്കുകയും ചെയ്യാം. അതുകൊണ്ട് അവര്‍ക്ക് മനഃസമാധാനവും ആരോഗ്യവുമുണ്ടാകുമെന്നതില് യാതൊരു സംശയവുമില്ല.
എന്‍.യു. പൈ,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: