തിരുവനന്തപുരം: സ്വാമി വിവേകാന്ദന് മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാനെന്ന് ശ്രീരാമകൃഷണ മഠം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്വാമി ബാലഭദ്രാനന്ദജി മഹാരാജ.് തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വിവേകാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ എക്സലന്‍സ് ആന്റ് നാഷണല്‍ ഇന്റഗ്രേഷന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മാനുഷികത എന്തെന്ന് വിവേകാന്ദ സ്വാമികള്‍ സമൂഹത്തിന് വിവരിച്ച് നല്കി. മനുഷ്യനെ വാര്‍ത്തെടുക്കേണ്ടത് എങ്ങനെയെന്ന് മാനവനിര്മ്മിതി ആശയത്തിലൂടെ അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. അതിനായി സ്വന്തം ജീവിതം തന്നെ പാഠമാക്കി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്വാമി വിവേകാന്ദന്റെ നൂറ്റിയമ്പതാം ജന്മദിനവാര്ഷികാഘോഷങ്ങള്ക്കായി രണ്ടുകോടി നാലുലക്ഷം രൂപയില്‍ നിന്ന് മിച്ചം പിടിച്ച് 73 ലക്ഷം ചിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത് ഏവരും മാതൃകയാക്കണം. സാധാരണഗതിയില്‍ ചിലവാകാത്ത തുകയ്ക്ക് കണക്ക് കാട്ടി പണം കീശയിലാക്കുന്നവരാണ് അധികവും. അത്തരക്കാര്ക്കിടയലാണ് മഠം മിച്ചം പിടിച്ച തുകയ്ക്ക് മറ്റൊരു പദ്ധതിയുടെ ആശയം മുന്നോട്ട് വച്ചത്.
അതിനാലാണ് സന്തോഷത്തോടെയും അഭിമാനത്തോടെയും പദ്ധതിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
.രാജഗോപാല്‍ എംഎല്‍എ, ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ.ജി.മാധവന്‍നായര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.അമിത് മാലിക്, കായികവകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി മോക്ഷ വ്രതാനന്ദ, അജിത്കുമാര്‍.സി.വി തുടങ്ങിയവര്‍ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ റഫറന്‍സ് ലൈബ്രറി, വനിവാസി ക്ഷേമപദ്ധതികള്‍, യോഗ, യുവജനങ്ങളില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ തുടങ്ങി നിവരധി പദ്ധതികള്‍ക്കാണ് ആശ്രമം തുടക്കം കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: