കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ചുംബന സമരം. ചുംബന സമരനേതാവ് ജയില്‍വാസം അനുഷ്ഠിക്കപ്പെട്ടിട്ട് ഇന്നേക്ക് മാസങ്ങള്‍ ഏറെയായി. ആ ചര്‍ച്ചയിലേക്ക് തത്ക്കാലം കടക്കേണ്ടാ.
പറഞ്ഞുവന്നത് ഇതാണ്, ചുംബനസമരം ഉണ്ടായത് എന്തിന് എന്ന ചോദ്യത്തിന് പുരോഗമനവാദികള്‍ നല്കുന്ന ഉത്തരം ഇതാണ്, ‘സദാചാര ഫാസിസത്തിനെതിരെയുളള ഒരു സമരമുറ.’ ആയിക്കോട്ടെ, എന്നാല്‍ എനിക്ക് മനസിലായത്, കോഴിക്കെട്ടെ ആ ‘ചില്ലുകൊട്ടാരത്തിനു’ നേരെ സംഘപരിവാറുകാരല്ല കല്ലെറിഞ്ഞത് എങ്കില്‍ ഈ ഒരു ഫാസിസത്തിനെതിരെ ഉള്ള സമരം ഉണ്ടാകുമായിരുന്നില്ല.
അതിനുശേഷം ചെര്‍പ്പുളശ്ശേരിയില്‍ ഒരു മധ്യവയസ്കന് കൊലചെയ്യപ്പെട്ടു. സഹോദരന്റെകൂടെ സഞ്ചരിച്ച പെണ്‍കുട്ടിക്കും നേരിടേണ്ടി വന്നു ആക്രമണം. മാധ്യമ പ്രവര്‍ത്തകയ്ക്ക് സഖാക്കളുടെ മുന്പില് താലി കാണിച്ചുകൊടുക്കേണ്ടി വന്നത് മറ്റൊരു ദുഃരവസ്ഥ. ഇപ്പോഴിതാ മങ്കടയില്‍ അതിക്രൂരമായ കൊലപാതകം. നിശബ്ദമാവും ഇവിടുത്തെ പുരോഗമന മതേതര രാഷ്ട്രീയം. അവര്‍ക്ക് എതിര്‍സ്ഥാനത്ത് നിര്‍ത്തേണ്ടത് സംഘപരിവാറിനെ മാത്രമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: