പത്ത് വര്‍ഷം യുപിഎ സര്‍ക്കാര്‍ (ഒന്നാം യുപിഎയില്‍ ഈ കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു) ഭരിച്ച് മുടിച്ചിട്ട് പോയതിനുശേഷം അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാര്‍ കുറച്ച് സാവകാശം ചോദിച്ചപ്പോള്‍ ഈ ചൈനാ പാര്‍ട്ടി കലിതുള്ളുകയായിരുന്നു. ഇവിടെ കേരളത്തില്‍ കേന്ദ്രത്തിലേതുപോലെ കല്‍ക്കരി അഴിമതിയോ,ടുജി സ്പെക്ട്രം അഴിമതിയോ, ആദര്‍ശ് ഫ്ളാറ്റ് അഴിമതിയോ, കോമണ്‍വെല്‍ത് അഴിമതിയോ, ഹെലികോപ്റ്റര്‍ അഴിമതിയോപോലുള്ള ഡസന്‍ കണക്കിന് അഴിമതിയൊന്നും നടന്നില്ലല്ലോ? അനേക ലക്ഷം കോടികളുടെ അഴിമതിയാണ് യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നടത്തിയത്.
ഇതൊന്നും പോരാഞ്ഞിട്ട് അന്യദേശങ്ങളില്‍ നിന്നും ഇറക്കുമതിചെയ്ത ഇന്ധനം മുതലുള്ള സാധനങ്ങളുടെ കടം വേറെയും വരുത്തിവെച്ചിട്ടാണ് ആ സര്‍ക്കാര്‍ ഇറങ്ങിയത്. അതില്‍ ഇന്ധനത്തിന്റെ ബാക്കി നിന്ന 44,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ഇന്ധന വില കേന്ദ്രം കൂട്ടുകയാണ് എന്നുപറഞ്ഞു ബഹളംവെച്ച കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോള്‍ ഒന്നും പറയുവാനില്ല.
ഇന്ധനവിലയില്‍ ഏകദേശം മൂന്നില്‍ ഒന്നോളം കേരളത്തിന്റെ ടാക്സ് ആണെന്ന കാര്യവും വിസ്മരിക്കരുത്. ഇതിനു പരിഹാരമായി നികുതിയും വിലയും കൂട്ടി പാവങ്ങളെ ദ്രോഹിക്കുകയല്ല വേണ്ടത്. മറിച്ച് സര്‍ക്കാരിന്റെ കിട്ടാക്കടങ്ങള്‍ പിടിച്ചുമേടിക്കുകയാണ് വേണ്ടത്. അതുപോലെ നികുതികള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഖജനാവ് വരെ എത്തിക്കുവാനുള്ള ആര്‍ജവവും കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: