ശ്രീനഗര്‍: സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ ചാവേറുകളെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തി. എട്ടു സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഗുല്‍മാര്‍ഗ് വഴി കശ്മീര്‍ താഴ് വരയിലേക്ക് കടന്ന് കയറി ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
അതേസമയം ഡ്രൈവറെക്കുറിച്ചുളള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ബാബാ റഷിയില് നിന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളാണ് വാഹനത്തില്‍ ഇവരെ ഇവിടെ എത്തിച്ചതെന്നാണ് കരുതുന്നത്. പുല്‍വാമയിലെ സുരക്ഷിത താവളത്തില്‍ ഇവരെ താമസിപ്പിക്കാനും ഇയാള്‍ക്ക് കഴിഞ്ഞു.
ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍ സുരക്ഷാ സേന നടത്തിയ അന്വേഷണത്തില്‍ ചാവേറുകള്‍ മലനിരകളായ ഗുല്‍മാര്‍ഗില്‍ നിന്ന് ഇവിടേയ്ക്ക് ഒരു ടാറ്റസുമോയിലാണ് എത്തിയതെന്ന് കണ്ടെത്താനായി.
ആദ്യം ദേശീയ പാതയില്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നത്. പാമ്പോറില്‍ ആക്രമണം നടത്തിയത് നാല് തീവ്രവാദികളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ രണ്ട് പേര് ആക്രമണത്തില്‍ തന്നെ കൊല്ലപ്പെട്ടു. രണ്ട് പേരെ അധികൃതര്‍ വെടിവച്ച് വീഴ്ത്തി. അതേസമയം ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നേവാഗ്രാമത്തില് കൊല്ലപ്പെട്ട ഭീകരന്റെ പേര് അബു അയന് എന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: