കൊച്ചി: അതീവ സുരക്ഷ മേഖലയായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിഡിപി അക്രമം. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസ് അടിച്ചു തകര്‍ത്ത പിഡിപിക്കാര്‍ ഏറെ നേരം വിമാനത്താവളത്തെ സംഘര്‍ഷം നിഴലിലാക്കി. ബെംഗളൂരുവില്‍ നിന്ന് ഉമ്മയെ കാണാന്‍ കോടതി അനുമതി പ്രകാരം യാത്ര തിരിച്ച അബ്ദുള്‍ നാസര്‍ മദനിക്ക് വിമാന യാത്ര നിഷേധിച്ചെന്നാരോപിച്ചായിരുന്നു അക്രമം.
ബോര്‍ഡിങ് പാസ് വരെ ലഭിച്ച മദനിയോടൊപ്പം സായുധരായ പോലീസിനെ കണ്ടതോടെയാണ് വിമാനത്തില്‍ കയറാനുള്ള യാത്രാനുമതി അധികൃതര്‍ നിഷേധിച്ചത്. ബെംഗളൂരുവില്‍ യാത്ര തടഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിന് പിഡിപിക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തിനുനേരെ അകമം അഴിച്ചുവിടുകയായിരുന്നു.
പിഡിപിക്കാര്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കെതിരെ പ്രകോപനം സൃഷ്ടിച്ചു. ഇതിനിടെ ഒരു പറ്റം പിഡിപിക്കാര്‍ ഇന്‍ഡിഗോ ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടു. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്തു. തുടര്‍ന്ന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ലാത്തിവീശി. പോലീസ് കാവലുള്ളയാള്ക്ക് യാത്ര ചെയ്യാന്‍ നിയമ തടസമുണ്ടെന്നും ഇതിന് വ്യോമയാന
മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. തടവുകാരന് യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി വേണമെന്നാണ് നിയമം. എന്നാല്‍, ജാമ്യം ലഭിച്ചതിനാല്‍ അതിന്റെ ആവശ്യമില്ലെന്ന് നിര്‍ദ്ദേശം ലഭിച്ചതോടെ രാത്രിയിലുള്ള വിമാനത്തില്‍ മദനിക്ക് യാത്രാനുമതി ലഭിച്ചു. നിയമപരമായ തടസത്തിന്റെ പേരില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് പിഡിപിയുടെ ഭാഗത്ത് നിന്നുണ്ടായത്.
അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്കെതിരെ കേസെടുത്തു.
ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മദനി യാത്ര ചെയ്യേണ്ടിയിരുന്നത്. കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കാവല്‍ ഏര്‍പ്പെടുത്തിട്ടുള്ളത്. സുഖമില്ലാത്ത അമ്മയെ കാണാനാണ് സുപ്രീംകോടതി 12 വരെ മദനിക്ക് ജാമ്യം അനുവദിച്ചത്.
തര്‍ക്കങ്ങള്‍ അവസാനിച്ച് രാത്രി ഏഴരയ്ക്കുള്ള വിമാനത്തില്‍ കേരളത്തിലേക്ക് പോകാന്‍ എന്‍ഡിഗോ എയര്‍ലൈന്‍സ് അനുവദിക്കുകയും ചെയ്തു. എട്ടേമുക്കാലോടെ മദനി നെടുമ്പാശേരിയില്‍ എത്തി. രാത്രി ഒന്‍പതരയോടെ മദനി അന്വാറുശേരിയിലെ വസതിയിലേക്കു തിരിച്ചു.
കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് വരുത്തിയ വീഴ്ചയാണ് പ്രശ്ന കാരണമെന്നു സൂചന. പോലീസ് അകമ്പടിയോടെ പ്രതിയെ കൊണ്ടുപോകാന്‍ പോലീസ് പ്രത്യേക അപേക്ഷ നല്കി അനുമതി വാങ്ങിയിരിക്കണം. എന്നാല്‍, പോലീസ് ഇതു ചെയ്തില്ല എന്നാണ് വിവരം. അതിനാലാണ് സുരക്ഷാ നിയമപ്രകാരം ഇന്‍ഡിഗോ കമ്പനി മദനിക്ക് യാത്ര നിഷേധിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: