മുംബയ്: ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നതിന് ഡോ. സക്കീര്‍ നായിക്കിനെതിരെ വലിയ തെളിവൊന്നും തത്ക്കാലം ഇല്ല. മതവിദ്വേഷവും മതവൈരവും വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നതിന് ഇയാള്‍ക്ക് എതിരെ കേസ് എടുക്കാം. അത്രമാത്രം. പക്ഷെ നാവില്‍ നിന്ന് ശുദ്ധമായ ഇംഗ്ളീഷില്‍ ഒഴുകി വരുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ അണുബോംബുകളാണ്.
ഇതര മതങ്ങളോടുള്ള വെറുപ്പും വിദ്വേഷവും മനസില്‍ നിറച്ച്, ഇസ്ളാമിന്റെ മഹത്വം മാത്രമാണ് വലുതെന്ന് ധരിച്ച് ജിഹാദിനും ഭീകരപ്രവര്‍ത്തനത്തിനും മനസ് പരിപാകപ്പെടുത്തിയിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളുള്ള ഈ രാജ്യത്ത് സക്കീറിന്റെ പ്രസംഗം ആശങ്കാജനകമാണ്.
അവ വിതയ്ക്കുന്നത് ഭീകരതയേക്കാള് വലിയ ഭീകരതയാണ്, പ്രത്യേകിച്ച് 17 കോടി ഇസ്ളാം മതവിശ്വാസികളുള്ള ഭാരതത്തില്‍.
സക്കീറിന്റെ താലിബാന് ത്വതശാസ്ത്രം തലയ്ക്കു പിടിച്ച് ചാവേറാക്രമണത്തിന് ഇറങ്ങിത്തിരിച്ചവരാണ് ബംഗ്ളാദേശില്‍ ഭാരതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയടക്കം 20 പേരുടെ തലയറുത്തത്, ഇത്തരത്തിലുള്ളവരാണ് അടുത്തിടെ ഹൈദരാബാദില്‍ വന്‍സ്ഫോടകവസ്തു ശേഖരവുമായി പിടിയിലായത്, മുംബയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്ഫോടന പരമ്പര സംഘടിപ്പിച്ചത്.
മുംബയില്‍ നിന്ന് സിറിയയിലേക്ക് പോയ നാലു പേരും ഇയാളുടെ ആശയങ്ങള്‍ പിന്തുടര്ന്നവരാണ്. ഇയാളെ മനസിലേറ്റിയ ആയിരങ്ങള്‍ ഇന്ന് ലോകത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.
പീസ് ചാനല്‍ വഴി ഇത്തരം ആയിരക്കണക്കിന് ദുര്‍ബല മനസുകളില്‍ ഇയാള്‍ വിഷം നിറയ്ക്കുകയാണ്.
ഇസ്ളാമിന്റെ ശത്രുക്കളെ കൊന്നൊടുക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഇവര്‍ ജനങ്ങളെ കൊന്നൊടുക്കുന്നു, ബോംബ് പൊട്ടിച്ചും, വെടിയുതിര്‍ത്തും, കഴുത്തറുത്തും. ഇതര മതസ്ഥരായ പെണ്‍കുട്ടികളെ ഇവര്‍ ലൈംഗീകമായി കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ്. അടിമകളാക്കി വില്‍ക്കുകയാണ്. ഭാര്യമാര്‍ക്കു പുറമേ കൈപ്പിടിയിലുള്ള സകല സ്ത്രീകളെയും ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കാമെന്ന് ഇസ്ളാമില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഇയാള്‍ ചെറുപ്പക്കാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്നത്.
ഇപ്പോള്‍ കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും ഇയാളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇയാളുടെ പീസ് ടിവി സംപ്രേഷണം വിലക്കിയിട്ടുമുണ്ട്.
ഇസ്ളാമിനു വേണ്ടി യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഇയാള്‍ ഇതിനുവേണ്ടി രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിക്കാനും നിര്‍ദ്ദേശിക്കുന്നു. മുസ്ളീങ്ങള്‍ വന്ദേമാതരം പറയരുത് എന്നാണ് ഒരു ഉപദേശം. ഇസ്ളാം മതം മാത്രമുള്ള, ശരിയത്ത് നിയമം പ്രബല്യത്തിലുള്ള രാജ്യങ്ങളില്‍ സക്കീറിന്റെ ഉപദേശം കൊള്ളാമായിരിക്കാം.
പല പല മത വിശ്വാസികളുള്ള, പിറന്ന നാടിനെ അമ്മയായി കാണുന്ന രാജ്യത്ത് രാജ്യത്തെ വന്ദിക്കരുതെന്ന് പറയാനാവില്ല. വന്ദേമാതരം പറഞ്ഞ് നാടിനെ വന്ദിക്കരുതെന്ന് പറയുന്നയാള്‍ ഭരണഘടനയെയാണ് അവമതിക്കുന്നത്. ഇതര മതഗ്രന്ഥങ്ങള്‍ തരംപോലെ ഉദ്ധരിക്കുമെങ്കിലും അവയെല്ലാം തെറ്റായ തരത്തിലാണ്. ദുര്‍വ്യാഖ്യാനങ്ങളാണ്, ഇസ്ളാം മാത്രമാണ് വലുതെന്ന് വരുത്തിത്തീര്‍ക്കാനാണ്. ലാദനും താലിബാനും ഇസ്ളാമിന് എതിരല്ല, ഇസ്ളാമിന് അവര്‍ കോട്ടം വരുത്തുന്നില്ല എന്ന് പറയുന്ന സക്കീര്‍ ഫലത്തില്‍ അവരാണ് ഇസ്ളാമിന് വേണ്ടതെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ചാവേറുകള്‍ ആവശ്യമാണെന്ന് പറയുന്ന സക്കീര്‍ യുവാക്കളെ ചാവേറാകാന്‍ പ്രേരിപ്പിക്കുകയാണ്.
കാലങ്ങളായി സക്കീര്‍ ഇതൊക്കെയാണ് പറയുന്നത്. ഇപ്പോഴാണ് ഇവയുണ്ടാക്കുന്ന പ്രത്യാഘാതം പുറത്തുവന്നതെന്നു മാത്രം. പാക് ഭീകരന് ഹാഫീസ് സെയ്ദിന്റെ ജമായത്ത് ഉദ് ദവ എന്ന ഭീകരസംഘടനയുടെ വെബ്സൈറ്റില്‍ പേരു ചേര്‍ത്തിട്ടുള്ള ഇസ്ളാമിക മതഗവേഷണ കേന്ദ്രമാണ് സക്കീറിന്റെ മുംബയിലെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്.
മുംബയ് കല്യാണില്‍ നിന്ന് സിറിയക്കു പോയ നാലു പേരില്‍ അരീബ് മജീദ് മടങ്ങിയെത്തിയിരുന്നു. ഇയാള്‍ സക്കീറിന്റെ അനുയായിയാണ്. ഇക്കാര്യം ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരില്‍ നിന്ന് ഇയാളുടെ പ്രസംഗങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: