ന്യൂദല്‍ഹി : വിവാദ ഇസ്ളാമിക പ്രാസംഗികന് സക്കീര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒന്‍പത് സംഘങ്ങളെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്നും ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്.
സക്കീര്‍ നായിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജുകളും സിഡിയും സോഷ്യല്‍ മീഡിയ ഇടപെടലുകളും പരിശോധിക്കാനാണ് സംഘങ്ങളെ നിയോഗിച്ചത് . പ്രാഥമികാന്വേഷണത്തില്‍ സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളും സംഘടനയുടെ പ്രവര്‍ത്തനവും സംശയിക്കത്തക്കതാണെന്നാണ് തെളിഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം.
സക്കീര്‍ നായിക്കിന്റെ വിദേശ സന്ദര്‍ശനങ്ങളുടെ സ്പോണ്‍സര്‍മാരുടെ വിവരങ്ങളും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട് .നായിക്കിന്റെ ചാനലായ പീസ് ടിവി ഡൗണ്‍ ലിങ്ക് ചെയ്യാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും ഇത് ലംഘിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: