കേരളത്തിലെ മുസ്ലിം ജനസമൂഹം ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരും ഇതര മതവിഭാഗങ്ങളുമായി ഇടകലര്‍ന്ന് ജീവിച്ച് ഉയര്‍ന്ന സാമൂഹിക അവബോധം നേടിയവരുമാണ്. തങ്ങളുടെ സമുദായത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിലോമശക്തികളെ പ്രതിരോധിക്കാനും എതിര്‍ക്കാനും അവര്‍ മുന്നോട്ട് കടന്നുവരേണ്ടതിന് പകരം ആ മതതീവ്രവാദ ശക്തികളെ അറിഞ്ഞോ അറിയാതെയോ ന്യായീകരിക്കാനും നിസ്സാരവല്ക്കരിക്കാനും ശ്രമിക്കുന്നത് നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കാനും മലീമസ്സമാക്കാനും മാത്രമേ സഹായകരമാവുകയുള്ളൂ എന്ന് അവര്‍ സ്വയം തിരിച്ചറിയണം.
ലോക മുസ്ലിങ്ങളില്‍ തന്നെ വിദ്യാഭ്യാസപരമായും ചിന്താപരമായും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരള മുസ്ലിം ജനതയാണ്.
അവര്‍ മുന്‍കൈയെടുത്ത് ഇസ്ളാമിനെ നവീകരിക്കാനും ലോകമൊട്ടുക്കും ഇസ്ളാമിനെ ഗ്രസിച്ചിരിക്കുന്ന അധമ ശക്തികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും പരിശ്രമിക്കുന്നതിന് പകരം ഒഴുക്കിനൊപ്പം നീന്തി വലിയൊരു ചെളിക്കുണ്ടിലേക്ക് സ്വയം പതിക്കാതിരിക്കാന്‍ അവര്‍ തന്നെ സ്വയമേവ കരുതിയിരുന്നേ മതിയാവൂ.
കേരളത്തിലെ ഇതര മതവിഭാഗങ്ങള്‍ -ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ഇക്കാര്യത്തില്‍ ഇവരോട് പരിപൂര്‍ണ്ണ സഹവര്‍ത്തിത്വം കാട്ടുകയും യോജിച്ചു നിന്ന് ഇക്കാര്യത്തില്‍ ഇവരെ സഹായിക്കുകയും ചെയ്യേണ്ടത് ഈ ഘട്ടത്തില്‍ തികച്ചും അനിവാര്യമാണ് താനും.
സുരേഷ് പെരിങ്ങോടന്
ഒരുത്തന് പ്രണയിച്ച് മതംമാറ്റിയിട്ട് മറ്റൊരുത്തന് കൈമാറുന്നു. അടിമയെപോലെ ആ പെണ്‍കുട്ടി അതനുസരിക്കുന്നു. അതാണ് പാലക്കാട് നടന്നത്. എന്ത് അനശ്വരമായ പ്രണയം! ഇതിനെ ലൗ ജിഹാദെന്ന് പറഞ്ഞാല്‍ ഉടന്‍ ആര്‍എസ്എസ് അജണ്ടയാക്കും. ഇത് ലൗജിഹാദ് അല്ലാതെ പിന്നെന്താണ്. പ്രേമം നടിച്ച് മതം മാറ്റുകയും അതിനു ശേഷം മതത്തിന്റെ അടിമയാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
രാധാകൃഷ്ണന് പൂജപ്പുര
പ്രതികരിക്കാൻ ഇവിടെ എഴുതുക: