കൊലപാതകങ്ങള്‍ എല്ലാം അപലപനീയമാണ്. പയ്യന്നൂരില്‍ രണ്ട് തരത്തിലുള്ള രണ്ട് കൊലപാതകങ്ങള്‍ നടന്നു. ഒന്നാമത്തെത് ഇരുപതോളം ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന, കാപ്പാ നിയമ പ്രകാരം ജയിലില്‍ അടക്കപ്പെട്ട, നാടുകടത്തപ്പെട്ട ധനരാജ് എന്ന സിപിഎം ക്രിമിനല്‍. ഒരു മണിക്കൂര്‍ തികയുന്നതിന് മുന്നേ ഒന്നാമത്തെ കൊലപാതകം നടന്ന കുന്നരു എന്ന സ്ഥലത്ത് നിന്നും വിദൂരമായ സ്ഥലമായ അന്നൂര്‍ എന്ന സ്ഥലത്ത് ബിഎംഎസ് മേഖലാ പ്രസിഡന്റായ, ഒരു പെറ്റി കേസില്‍പോലും പ്രതിയല്ലാത്ത സി.കെ. രാമചന്ദ്രന് എന്നയാളിനെ ഉറങ്ങിക്കിടക്കുമ്പോള്‍ വീട് ചവിട്ടി തുറന്ന് സിപിഎം ക്രിമിനലിന്റെ നേതൃത്വത്തില്‍ കൊലയാളിസംഘം വെട്ടിക്കൊന്നു.
”എന്റെ ചന്ദ്രേട്ടനെ കൊല്ലല്ലേ”എന്ന് അലമുറയിട്ട് കരഞ്ഞ രാമചന്ദ്രേട്ടന്റെ ഭാര്യയെ ചവിട്ടി തെറുപ്പിച്ച് അവരുടെ താലിമാല പൊട്ടിച്ചെറിഞ്ഞ് തുരുതുരെ വെട്ടിയരിഞ്ഞു ആ രക്തദാഹികള്‍. സംയുക്ത ഓട്ടോ തൊഴിലാളി സംഘടനയുടെ അടക്കം ചുമതല വഹിച്ച എല്ലാവരും സ്നേഹത്തോടെ സികെ എന്ന് വിളിക്കുന്ന സി.കെ. രാമചന്ദ്രേട്ടനെപ്പറ്റി മോശമായി ഏതെങ്കിലും ഒരുവാക്ക് പോലും പറയില്ല, അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്ത ഒരു സിഐടിയു തൊഴിലാളി പോലും! എന്നിട്ടും ഇങ്ങനെ ഒരു അരുംകൊല ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിച്ചു! ഒരു രാത്രികൊണ്ട് പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി പ്രദേശത്തില്‍ വിവിധ ഭാഗങ്ങളിലായി മുപ്പത്തിയാറ് വാഹനങ്ങളും പതിനാറു വീടുകളും ഒരു വിദ്യാലയവും അടക്കം നിങ്ങള്‍ അഗ്നിക്ക് ഇരയാക്കിയും ബോംബ് എറിഞ്ഞും നശിപ്പിച്ചു.
ഇത്രയുമൊക്കെ ചെയ്തുകൂട്ടാന്‍ മാത്രം എത്രത്തോളം ആയുധങ്ങളും കൊലയാളി സംഘങ്ങളെയും നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തി എന്നതുമാത്രം ആലോചിച്ചാല്‍ രക്തദാഹികളുടെ പിടിയില്‍ അകപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേര്‍മുഖം കാണാം.
ബിനോയ് ആര്.മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: