തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ അനധികൃത തസ്തിക സൃഷ്ടിക്കാന്‍ ഇടതുസംഘടനയുടെ ശ്രമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ താല്‍ക്കാലികമായി അപ്ഗ്രേഡ് ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയാണ് സ്ഥിരപ്പെടുത്താനായി നീക്കം നടക്കുന്നത്.
സിപിഎം സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ചില നേതാക്കളാണ് ഇതിനുപിന്നില്‍. തസ്തിക സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ചിലര്‍ പണപിരിവ് നടത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
നിലവില്‍ 670 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇക്ട്രിക്കല്‍) തസ്തികയ്ക്കാണ് സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നത്.
എന്നാല്‍ 167 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയാക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നീക്കം നടത്തിയത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡും ഊര്‍ജവകുപ്പ് സെക്രട്ടറിയും അനുമതി നല്‍കിയെങ്കിലും ധനകാര്യവകുപ്പ് ഉടക്കിട്ടു.
ഇതോടെ അപ്ഗ്രഡേഷന് താല്കാലികമാക്കി.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ റിട്ടയര്‍ ചെയ്യുകയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രെമോഷന് ലഭിക്കുകയോ ചെയ്താല്‍ താല്‍ക്കാലിക അപ്ഗ്രേഡേഷന് ഇല്ലാതാകും എന്നായിരുന്നു ഉത്തരവ്. ഇതുമൂലം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ജോലിചെയ്തിരുന്ന സര്‍ക്കിള്‍ ഓഫീസുകളില്‍ താല്കാലികമായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക ഉണ്ടാക്കി. ഒരു സബ് എഞ്ചിനീയര്മാത്രം നിര്‍വഹിക്കേണ്ട ജോലികള്‍ ഇപ്പോള്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ഒരു സര്‍ക്കിള്‍ ഓഫീസില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ഇരുന്ന് നിര്‍വഹിക്കുന്ന അവസ്ഥയാണ്.
ഇവരുടെ ശമ്പളമാകട്ടെ ഒരു അസിസ്റ്റന്റ് എഞ്ചിനീയരുടെ അടിസ്ഥാന ശമ്പളത്തില്‍നിന്നും 10,000 രൂപയിലധികവും. കഴിഞ്ഞവര്‍ഷം വിരമിക്കലിനെ തുടര്‍ന്ന് 40 ഓളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ ഒഴിവുവന്നപ്പോള്‍ പകരമായി 40 പേര് സ്ഥിരമായി. മറ്റുള്ളവര്‍ക്ക് സ്ഥിരപ്പെടുവാന്‍ വിരമിക്കലിനായി കാത്തിരിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് താല്കാലിക അപ്ഗ്രഡേഷനെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: