ഭഗവാൻ രാമന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഹനുമാനോട് അത്യന്തം പ്രസന്നനായ ശ്രീരാമൻ ചോദിച്ചു.
”ഹനുമാൻ, ഞാൻ നിങ്ങളിൽ അത്യന്തം പ്രസന്നനാണ്. നിങ്ങൾക്ക് എന്തുവരമാണ് ആഗ്രഹമെന്നു വച്ചാൽ ചോദിക്കൂ. ഈ മൂന്നുലോകത്തിൽ ദേവന്മാർക്കുപോലും അലഭ്യമായ ആ വരം ഞാൻ നൽകാം.”
ഹനുമാൻ സന്തോഷത്തോടെ പറഞ്ഞു: ”ഹേ രാമചന്ദ്ര, അങ്ങയുടെ നാമസ്മരണം ചെയ്ത് എനിക്കു മതിയായിട്ടില്ല. അതിനാൽ ഈ പൃഥിയിൽ തന്നെ അങ്ങയുടെ നാമസ്മരണം ചെയ്തുകൊണ്ട് ഞാൻ താമസിക്കട്ടെ. എന്നുവരെ സംസാരത്തിൽ അങ്ങയുടെ നാമം നിലനിൽക്കുന്നുവോ അതുവരെ ഈ ശരീരവും നിലനിൽക്കാൻ അനുഗ്രഹിക്കണം.” അതുകേട്ട് രാമൻ അനുഗ്രഹിച്ചു. ”അങ്ങനെ തന്നെയാകട്ടെ. നിങ്ങൾ ജീവന്മുക്തനായി സംസാരത്തിൽതന്നെ സുഖമായി വസിക്കുക. യുഗത്തിന്റെ അവസാനം നിങ്ങൾക്ക് എന്റെ സായൂജ്യം കിട്ടും.”
അപ്പോൾ ജാനകി ഹനുമാനെ അനുഗ്രഹിച്ചു. ”ഹേ മാരുത, നിങ്ങൾ എവിടെ താമസിച്ചാലും അവിടെ എന്റെ ആജ്ഞയാൽ സകലസുഖസൗകര്യങ്ങളും കിട്ടിക്കൊണ്ടിരിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: