സര്‍ക്കാര്‍ വാദിയായ കേസുകളില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നവന് ഹാജരായാല്‍ പ്രതിഫലം മാത്രം നോക്കുന്ന വക്കീല്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി കരുക്കള്‍ നീക്കി സര്‍ക്കാര്‍ തോല്‍ക്കുന്ന ദയനീയമായ അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും ക്വാറി മാഫിയകള്‍ക്ക് വേണ്ടിയാകുമ്പോള്‍.
നമ്മുടെ പ്രകൃതിയെ നശിപ്പിക്കാന്‍ ഫലത്തില്‍ നമ്മുടെ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥ. അങ്ങനെയെങ്കില്‍ ഭരണമാറ്റം വേണ്ടിയിരുന്നില്ലല്ലോ. ജനവിരുദ്ധ നിലപാടു തിരുത്തിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരം.
ഉത്തമന് തോട്ടത്തില്‍
നാട്ടില്‍ എല്ലാനിയമങ്ങളെയും കാറ്റില്‍ പറത്തി അധാര്‍മ്മികതയിലൂടെ, പണം സാമ്പാദിക്കുന്നവര്ക്കുവേണ്ടി കേസിന് ഹാജരാകുന്ന നിയമോപദേഷ്ടാവ് മുഖ്യമന്ത്രിക്കു നിയമോപദേശം കൊടുക്കുന്നത് വെറുതെ എന്നു പറയുന്നത്, ധാര്മികതയില്നിന്നുള്ള ഒളിച്ചോട്ടമാണ്, ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.
പറമ്പത്ത് സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ കണ്ണിനും ചെവിക്കും ഒന്നും കുഴപ്പമില്ലല്ലോ. സകലവിധ അഴിമതിയും ഏറ്റെടുക്കാന്‍ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ഉപദേശകന് വേണ്ടെന്നു വയ്ക്കണം. അതല്ല പഴയ അഡ്ജസ്റ്റുമെന്റിന്റെ ബാക്കിയാണെങ്കില്‍ ഉദ്ധിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്നങ്ങു കരുതാം.
ജയകൃഷ്ണന് പിള്ള
അധികാര കസേര കിട്ടിയപ്പോള്‍ പിണറായിയുടെ സമനില തെറ്റിയിരിക്കുകയാണ്. പിണറായി ചെയ്ത് കൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് പറയുവാനുള്ള ആര്‍ജ്ജവവും നട്ടെല്ലുമുള്ള ഒരൊറ്റ സഖാക്കളും ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുന്നു.
അനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: