മാവേലിക്കര: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തന രഹിതമായി. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രാദേശിക ഘടകമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമതികള്‍ക്ക് രൂപം നല്‍കിയത്.
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിരുന്നത് തദ്ദേശസ്വയംഭരണ വകുപ്പും,സാമൂഹിക ക്ഷേമവകുപ്പുമായിരുന്നു. വനിതാ കമ്മീഷന്, ജില്ലാ ജാഗ്രതാ സമിതി, തദ്ദേശസ്വംയംഭരണ സ്ഥാപന തല ജാഗ്രതാ സമിതി, വാര്‍ഡ്തല ജാഗ്രതാ സമിതി എന്ന തലത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തന ഘടന സജ്ജീകരിച്ചിരുന്നത്.
ജാഗ്രതാ സമിതികള്‍ക്ക് നിശ്ചിത കാലാവധി ഇല്ലെങ്കിലും ഇതിലെ അംഗങ്ങളായ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിയോ മറ്റോ പോയാല്‍ പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സജീവമായി കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, ഡോക്ടര്‍മാര്‍, വനിതാ വക്കീല്‍, പട്ടികജാതി വനിതാമെമ്പര്‍, സാമൂഹ്യപ്രവര്‍ത്തക, വാര്‍ഡ് ജാഗ്രതാ സമതികളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ അടങ്ങുന്നതായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപന തല ജാഗ്രതാസമിതി.
വനിതാകമ്മീഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും എബ്ലം വച്ച് ജാഗ്രതാ സമിതി എന്ന് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് പഞ്ചായത്ത് ആഫീസിലോ, സമീപത്തോ ഓഫീസ് തുറക്കണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇതൊന്നും പാലിച്ചില്ല.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളോ, മറ്റ് പീഡനങ്ങളോ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെയും മറ്റം പാരാതികള്‍ വാര്‍ഡ് തലങ്ങളില്‍ സ്വീകരിച്ച് ചര്‍ച്ച് ചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കുവാനും പ്രശ്ന പരിഹാര നടപടികള്‍ പരാതിയുടെ ഗൗരവമനുസരിച്ച് സ്വീകരിക്കുവാനും വരെ അധികാരമുള്ള തരത്തിലാണ് സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ജില്ലാ തലങ്ങളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി മാത്രമാണ് പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഈ സമിതികള്‍ സജീവമായാല്‍ തന്നെ നാട്ടിലെ സ്്ര്രതീകള്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്തുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: