രാമായണവും ഭഗവത്ഗീതയും ഖുറാനും ബൈബിളും വിറ്റ് ഉപജീവനം നടത്തുന്ന ചില ഏജന്‍സികള്‍ ഇന്ന് ലോകം മുഴുവനും പടര്‍ന്നു കഴിഞ്ഞു. അവര്‍ തടിച്ചു കൊഴുക്കുന്നു. ആയിരക്കണക്കിന് കോടികള്‍ ദിവസേന സമ്പാദിച്ചു കൂട്ടുന്നു. വേദങ്ങളും ദൈവങ്ങളും അവരെ വളരെയധികം സമ്പന്നരാക്കുന്നു.
പാരീസ്, നീസ്, ധാക്ക എന്നിവ ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു പന്തലിക്കുകയാണെന്ന മുന്നറിയിപ്പാണ് എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്നത്. അയല്‍ രാജ്യങ്ങളോട് മത്സരിക്കുന്നതിനായി ഭീകരാവാദത്തെ കൂട്ടുപിടിക്കുന്നവര്‍ക്ക് ഇതൊരിക്കല്‍ തിരിച്ചടിയാവുമെന്ന് മനസ്സിലാക്കുന്നില്ല. അല്ലങ്കില്‍ ഇത് മനസ്സിലാക്കുമ്പോഴേക്കും രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലായിട്ടുണ്ടാകും.
കേരളത്തിലും ഭീകരവാദം വളരുന്നെന്ന വാര്‍ത്ത ഏവരും നടുക്കത്തോടെയാണ് കേട്ടത്. സംസ്ഥാനത്ത് ഭീകരവാദം വളരാനുള്ള പശ്ചാത്തലം എങ്ങിനെ വന്നെന്നും അത് ഉന്മൂലനം ചെയ്യാനും അധികാരികള്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കേണ്ടതാണ്.
സന്തോഷ് ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: