കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എറിക്ക ലെക്സിയോട് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടു പോകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം തുറമുഖ അധികൃതര്‍ ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.
അതേസമയം കപ്പല്‍ മോചിപ്പിക്കുന്നതിന് ഹൈക്കോടതി നിശ്ചയിച്ച 50 ലക്ഷം രൂപ കപ്പല്‍ ഉടമകള്‍ കോടതിയില്‍ ഹാജരാക്കി. ബാങ്ക് ഗ്യാരന്റിയായി ആണ് തുക കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതെങ്കിലും 50 ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കപ്പല്‍ ഉടമകള്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് ഹൈക്കോടതി രജിസ്ട്രാര്‍ അംഗീകരിച്ചില്ല. തുക സ്വീകരിക്കണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച വിധി പറഞ്ഞേക്കും.
വെടിവയ്പില്‍ മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്കിയ ഹര്ജിയിന്മേല് 50 ലക്ഷം രൂ കെട്ടിവയ്ക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: