തലശ്ശേരി: പെരിങ്ങാടി മമ്മി മുക്കിലെ സിദ്ദിഖ് (67) നെ കൊലപ്പെടുത്തി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത സം’വത്തില്‍ കൂത്തുപറമ്പ് കോട്ടയം കൂവപ്പാടിയിലെ മാപ്പിളര്ക്കണ്ടി പള്ളിയത്ത് വീട്ടില്‍ യൂസഫ് (55)നെ റിമാന്റ് ചെയ്തു. കൊല നടത്തിയത് യൂസഫ് ഒറ്റയ്ക്കാണെന്നും സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും യൂസഫ് പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. കൂവപ്പാടിയില് യൂസഫ് പുതുതായ വീട് പണിയുന്നുണ്ട്’ ഇതിനായി ചെങ്കല്ല് ഇറക്കിയിരുന്നു. ചെങ്കല്ലിന്റ തുകക്കായി ഇറക്കിയവര്‍ നിരന്തരം യൂസഫിനോട് ആവശ്യപ്പെട്ടിരുന്നു 9 ന് പണം നല്‍കാമെന്ന് യൂസഫ് ചെങ്കല്ല് ഇറക്കിയവര്‍ക്ക് ഉറപ്പ് നല്‍കുകയും 28000 രൂപ അവര്‍ക്ക് യൂസഫ് നല്‍കിയതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സിദ്ദിഖും യുസഫും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും സ്വവര്ക്ഷാനുരാഗികളായിരുന്നെന്ന് പോലീസ് പറയുന്നു. ചെങ്കല്ല് ഇറക്കിയവര്‍ക്ക് പണം നല്കാന് കഴിയാതെ പ്രയാസത്തിലായ യൂസഫ് രാവിലെ സിദ്ദിഖിനെ നേരില്‍ കാണുകയും നമുക്ക് ഒരുമിച്ച് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിദ്ദിഖ് പ്രസ്തുത ആവശ്യം പൂര്‍ണ്ണ സമ്മതത്തോടെ അംഗീകരിക്കുകയും അതനുസരിച്ച് യൂസഫും സിദ്ദിഖും പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഘട്ടത്തില്‍ യൂസഫ് സിദ്ദിഖിന്റെ കഴുത്ത് ഞെക്കി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലക്ക് ശേഷം പള്ളിപറമ്പിലെ ഖബര്‍സ്ഥാനില്‍ മുള്ളന്‍പന്നി മടയുണ്ടാക്കിയ ഖബറില്‍ കൈക്കോട്ട് കൊണ്ട് കുഴിയെടുക്കുകയും സിദ്ദിക്കിനെ ഖബറില്‍ അടക്കുകയുമാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ യൂസഫ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സിദ്ദിഖിന്റെ അരയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ യൂസഫ് കൈവശപ്പെടുത്തകയും 9ന് രാത്രിയില്‍ തന്നെ ചെങ്കല്‍ ഇറക്കിയവര്‍ക്ക് നല്‍കാനുണ്ടായിരുന്ന 28000 രൂപ നല്‍കുകയും ചെയ്തുവത്രെ. 9 ന് ശേഷം സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് ന്യൂ മാഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന ആരംഭിച്ചു പള്ളിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ സിദ്ദിഖ് പള്ളിയില്‍ കയറി പോകുന്ന ദൃശ്യം പതിഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പള്ളിക്കുളം പരിശോധിച്ചിരുന്നു. എന്നാല്‍ പള്ളിക്കുളത്തിനടുത്ത് നിന്നും 75 മീറ്റര്‍ മാത്രം ദൂരമുള്ള ഖബറിലാണ് സിദ്ദിഖിനെ യൂസഫ് അടക്കിയത്. മുള്ളന്‍പന്നി മടയുണ്ടാക്കിയ ഖബറില്‍ പള്ളിയില്‍ പൊതുവില്‍ ഉപയോഗിക്കുന്നതിന് സൂക്ഷിക്കുന്ന കൈക്കോട്ട് എടുത്താണ് മണ്ണ് നീക്കം ചെയ്ത് സിദ്ദിഖിനെ ഖബറില്‍ അടക്കിയതെന്നും യൂസഫ് ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഇന്നലെവരാവിലെ 11 മണിക്ക് തെളിവെടുപ്പിനായി യൂസഫിനെ സംഭവസ്ഥലത്ത് കൊണ്ടു വന്നപ്പോള്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് ഉപയോഗിച്ച കൈക്കോട്ട് പോലീസിന് യുസഫ് കാണിച്ചു കൊടുത്തു. എന്നാല്‍ ഖബറിനടുത്ത് മൊബൈല്‍ ഫോണ്‍ ഉപക്ഷിക്കുക വഴി കേസന്വേഷണം വഴിതിരിച്ചുവിടാന്‍ യൂസഫ് ഉദ്ദേശിച്ചിരുന്നതായും പോലീസ് മനസ്സിലാക്കിയിരുന്നു.
അന്യസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയില്‍ നിന്നും മാഹിയിലെ ബാറില്‍ നഷ്ടപ്പെട്ട മൊബൈല്‍ ആണെന്നും തിരിച്ചറിഞ്ഞിരുന്നു. സിദ്ദിഖിന്റെ ജഡം ഖബറില്‍ കണ്ടെത്തിയ ദിവസം തന്നെ യൂസഫും മറ്റു രണ്ടു പേരും പോലീസിന്റെ കസ്റ്റഡിയിലായി. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ യൂസഫ് കുറ്റം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. കസ്റ്റഡിയിലായ മറ്റു രണ്ടു പേര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് പോലീസിന് വ്യക്തമായതോടെ ഇരുവരേയും വിട്ടയക്കുകയായിരുന്നു. പിന്നീടുണ്ടായ ചോദ്യം ചെയ്യലിലാണ് യൂസഫ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറയുന്നു. തലശ്ശേരി ഡിവൈഎസ്പി ഷാജു പോള്‍, സിഐ പി.എം.മനോജ് ന്യൂമാഹി എസ്ഐ കെ.പി.ശ്രീഹരി, തലശ്ശേരി എസ്ഐ എ.കെ.വത്സന്, എഎസ്ഐമാരായ അജയന്, വേണുഗോപാല്‍, സിവില്‍ ഓഫീസര്‍മാരായ ബിജുലാല്‍ പി.വി, അഷ്റഫ് വിനോദ്, സുജേഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭാവത്തില്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് യൂസഫിനെ റിമാന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: