കൊച്ചി: സരിത നായര്‍ ജാമ്യത്തിലിറങ്ങിയ ശേഷം കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍എംഎല്‍എയുമായ ബെന്നി ബെഹ്നാന് ഫോണില്‍ സംസാരിച്ചത് 70 തവണ. അറസ്റ്റിന് മുമ്പ് എട്ടുതവണയും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഇരുവരും തമ്മില്സംസാരിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങള്‍ സോളാര്ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ ഇന്നലെ ബെന്നി ബെഹ്നാന്റെ വിസ്താരത്തിനിടെ കമ്മീഷന് അഭിഭാഷകന്‍അഡ്വ. സി.ഹരികുമാര്‍ ഹാജരാക്കി.
സരിതയുടെ മുന്‍ അഭിഭാഷകന് അഡ്വ.ഫെനി ബാലകൃഷ്ണനുമായി ബെന്നി ബെഹ്നാന് 31 തവണ സംസാരിച്ചതായും രേഖകളിലുണ്ട്. ഒരു ജനപ്രതിനിധിയായിരുന്നതിനാല്‍ തന്റെ ഫോണിലേക്കു വരുന്ന വിളികള്‍ എടുക്കാനായില്ലെങ്കില്‍ ആ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുമായിരുന്നുവെന്നും അങ്ങനെയാണ് സരിതയെവിളിച്ചിട്ടുള്ളതെന്നുമായിരുന്നു ബെന്നി ബെഹ്നാന്റെ മൊഴി. സരിതയുമായി അവസാനമായി സംസാരിച്ചത് 2016 ജനുവരി 25നാണെന്ന് ആള്‍ഇന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ബെന്നി ബെഹ്നാന് സമ്മതിച്ചു. അന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. 2016 ജനുവരി 14ന് സരിതയുടെ നമ്പറിലേക്ക് ബെന്നി ഒരു എസ്എംഎസുംഅയച്ചിട്ടുണ്ട്. 2012 ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30ന് സരിത ബെന്നി ബഹനാനുമായി സംസാരിച്ചത് 255 സെക്കന്‍ഡാണ്.ബെന്നി ബെഹ്നാന് താനുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ സിഡിഎന്ന പേരില്‍ കമ്മീഷനില്‍ സരിത ഹാജരാക്കിയ തെളിവുകള്‍ ബെന്നി ബെഹ്നാന് നിഷേധിച്ചു. മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയപരാതി പിന്‍വലിക്കണമെന്ന് ബെന്നിബഹാന് ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള ശബ്ദരേഖകളാണ് ബെന്നിബഹ്നാന്‍ വാസ്തവവിരുദ്ധമെന്ന് പറഞ്ഞ്നിഷേധിച്ചത്.സരിതയെയോ ബിജു രാധാകൃഷ്ണനെയോ താന്‍ നേരിട്ട് കണ്ടിട്ടില്ല. സരിത പെരുമ്പാവൂര്‍ പൊലിസ് കസ്റ്റഡിയിലിരിക്കേ എഴുതിയെന്ന് പറയുന്ന കത്തിനെക്കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വഴി അറിയാം. 24 പേജുള്ള ആ പരാതി പത്തനംതിട്ട ജയിലില്‍ വെച്ച് സരിത നാല് പേജായി ചുരുക്കിയതിനെ കുറിച്ച് അറിയില്ലെന്നും ബെന്നി ബെഹ്നാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: